എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപം; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

അധിക്ഷേപം പ്രയാസമുണ്ടാക്കി.തനിക്കും കുടുംബം ഉണ്ടെന്ന് അധിക്ഷേപം നടത്തിയവര്‍ ഓര്‍ക്കണമെന്നും രമ്യ ആലത്തൂരില്‍ പറഞ്ഞു.

Update: 2019-04-02 04:38 GMT

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിര അശ്ശീല പരാമര്‍ശം നടത്തിയ എ.വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിജയരാഘവന്റെ വിശദീകരണം.

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറുടെ വിവാദ പരാമര്‍ശം. സ്ത്രീ സംരക്ഷകരെന്ന് പറയുന്ന എല്‍.ഡി.എഫ് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുവെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു. വിജയരാഘവന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവും രംഗത്തെത്തി.

Advertising
Advertising

രമ്യാ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ട് വിജരാഘവന്‍ കഴിഞ്ഞ മാസം കോഴിക്കോട് നടത്തിയ പ്രസംഗവും പുറത്ത് വന്നതോടെ എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി. എന്നാല്‍ തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എ.വിജയരാഘവന്‍ വീണ്ടും രംഗത്തെത്തി. വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

Full View

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിജയരാഘവന്റെ അധിക്ഷേപം. മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.

Full View

ये भी पà¥�ें- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു, ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല: അധിക്ഷേപവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍

Tags:    

Similar News