കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് കാല്‍നൂറ്റാണ്ട് തികയുന്നു  

1994 നവംബര്‍ 25നാണ് പോലീസ് നടത്തിയ വെടിവെപ്പില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

Update: 2019-11-25 02:41 GMT

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിന് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു.1994 നവംബര്‍ 25നാണ് പോലീസ് നടത്തിയ വെടിവെപ്പില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്പന്‍ ഇന്നും വെടിവെപ്പിന്റെ ഓര്‍മ്മയായി ഇന്നും ജീവിക്കുന്നു.

കൂത്തുപറമ്പ്, അത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കേവലം ഒരു സ്ഥലനാമം മാത്രമല്ല, അവരുടെ രാഷ്ട്രീയ പോരാട്ട ഭൂമികയില്‍ രണപൗരുഷങ്ങള്‍ നെഞ്ച് വിരിച്ച് നടത്തിയ സമര ചരിത്രത്തിലെ ചോര കിനിയുന്ന ഒരേടാണ്. 1994 നവംബര്‍ 25നാണ് അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി രാഘവനെ കരിങ്കൊടി കാണിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്.

Advertising
Advertising

ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന കെ.കെ രാജീവന്‍, റോഷന്‍,ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അന്നത്തെ പോലീസ് വെടിവെപ്പില്‍ കൂത്തുപറമ്പിന്റെ‍ മണ്ണില്‍ മരിച്ചുവീണു. നട്ടെല്ല് തകര്‍ത്ത വെടിയുണ്ടയുമായി പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി ബാക്കിനില്‍ക്കുന്നു. എന്നാല്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ എം.വി രാഘവനുമായി സി.പി.എം സന്ധിചെയ്തതിനും, സി.എം.പിയിലെ ഒരു വിഭാഗം സി.പി.എമ്മില്‍ ലയിച്ചതിനും പിന്നീട് കേരള രാഷ്ട്രീയം സാക്ഷിയായി.

Full View
Tags:    

Similar News