'പൊലീസുകാരാണെന്ന് കരുതി ഒരു സാധാരണ ജീപ്പ് കടന്നുപോകുമ്പോൾ ഭയം തോന്നിയിട്ടുണ്ടോ?'; ജയിലനുഭവ വേദനകൾ തിളച്ചുപൊന്തുന്ന അലന്റെ കവിത

ബന്ധുവും നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിലാണ് അലന്റെ കവിത ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

Update: 2023-02-18 16:41 GMT

പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുഹൈബ് താൻ ജയിലിൽ നേരിട്ട തിക്താനുഭവങ്ങളാൽ ഇന്നനുഭവിക്കുന്ന മാനസികാവസ്ഥ വിശദീകരിച്ച് എഴുതിയ കവിത വൈറലാവുന്നു. പൊലീസുകാരാണെന്ന് കരുതി ഒരു സാധാരണ ജീപ്പ് കടന്നുപോകുമ്പോൾ ഭയം തോന്നിയിട്ടുണ്ടോ എന്നും ക്ലാസ് മുറിയുടെ ജനാലകൾ കണ്ടിട്ട് ജയിലഴികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നുമൊക്കെ അലൻ കവിതയിൽ ചോദിക്കുന്നു.

ബന്ധുവും നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിലാണ് അലന്റെ കവിത ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഈ വരികൾ അവൻ ഇന്നു കടന്നുപോകുന്ന മാനസികാവസ്ഥയുടെ നേർചിത്രമാണെന്ന് സജിത പറയുന്നു. ജയിലിൽ നിന്നു തിരിച്ചെത്തിയ ദിവസങ്ങളിൽ അവൻ വാതോരാതെ ജയിലിനെ കുറിച്ച് പറയുമായിരുന്നു. തനിക്ക് അവ കേൾക്കുന്നത് വേദനയുണ്ടാക്കുന്നതിനാൽ മറ്റെന്തെങ്കിലും വിഷയത്തിലേക്ക് അവനെ കൊണ്ടുപോകുമായിരുന്നു.

Advertising
Advertising

അവനക്കാലം മറക്കണമെന്ന തന്റെ ആത്മാർഥമായ ആഗഹത്തെ തകർത്താണ് ഈ വരികൾ വീണ്ടും തനിക്കു മുന്നിലേക്ക് വന്നത്. തന്റെ നെഞ്ച് കലങ്ങിപ്പോയി. നിങ്ങളും അറിയണം ഈ ചെറുപ്പക്കാർ കടന്നുപോകുന്ന അവസ്ഥയെ പറ്റി- സജിത കുറിക്കുന്നു. വാതിലിൽ പേടിപ്പിക്കുന്ന മുട്ടുകൾ കേട്ട രാത്രികൾ ഉണ്ടായിട്ടുണ്ടോ എന്നും റെയ്ഡുകളും അധിക്ഷേപങ്ങളും പീഡനങ്ങളും ഉണ്ടായിട്ടുണ്ടോ എന്നും അലൻ കവിതയിലൂടെ ചോദിക്കുന്നു.

അലന്റെ വരികൾ-

നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

പൊലീസുകാരാണെന്ന് കരുതി ഒരു സാധാരണ ജീപ്പ് കടന്നുപോകുമ്പോൾ ഭയം തോന്നിയിട്ടുണ്ടോ?

എഞ്ചിന്റെ മുഴക്കത്താൽ നിങ്ങൾ കണ്ണുമിഴിച്ചുപോയിട്ടുണ്ടോ?

അതിന്റെ ശബ്ദം നിങ്ങളുടെ എല്ലുകളിൽ തണുപ്പ് കയറ്റിയിട്ടുണ്ടോ?

അതിന്റെ ശബ്ദം നിങ്ങളെ അധികാരത്തെ ഓർമിപ്പിക്കുന്നുണ്ടോ?

റെയ്ഡുകളും അധിക്ഷേപങ്ങളും പീഡനങ്ങളും?

നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

നിങ്ങളുടെ ക്ലാസ് മുറിയുടെ ജനാലകൾ കണ്ടിട്ട് ജയിലഴികളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളെ പിടികൂടാൻ പൊലീസ് വരുന്നുണ്ടെന്ന് കരുതി പരീക്ഷാ സ്ക്വാഡ് വരുമ്പോൾ പരിഭ്രാന്തി തോന്നിയിട്ടുണ്ടോ?

നിങ്ങൾ ടെക്സ്റ്റ് ബുക്കുകളേക്കാൾ കൂടുതൽ കേസ് ഫയലുകൾ പഠിച്ചിട്ടുണ്ടോ?

നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

സ്വപ്നങ്ങൾ ഉണ്ടായിരുന്നോ?, ജയിലിന്റെ ശബ്ദങ്ങൾ ഉണ്ടായിരുന്നോ?

വാതിലിൽ പേടിപ്പിക്കുന്ന മുട്ടുകൾ കേട്ട രാത്രികൾ ഉണ്ടായിട്ടുണ്ടോ?

ചന്ദ്രനിലേക്കും നക്ഷത്രങ്ങളിലേക്കും കടലിലേക്കും ദീർഘനേരം നോക്കുമ്പോൾ അത് നിങ്ങളിൽ നിന്ന് വീണ്ടും അപഹരിക്കപ്പെടുമെന്ന ഭയം തോന്നിയിട്ടുണ്ടോ?

സൂപ്രണ്ടിന് വേണ്ടി ചാരപ്പണി ചെയ്യുമെന്ന് ഭയന്ന് ഒരു വ്യക്തിയെ കണ്ടുമുട്ടുന്നതിൽ വിശ്വാസ പ്രശ്‌നങ്ങളുണ്ടോ?

റൊമാന്റിക് തീയതികൾക്ക് പകരം കോടതി തീയതികൾ മാത്രം ഉണ്ടായിട്ടുണ്ടോ?

ലൈറ്റുകൾ കത്തിച്ച സെൽ പോലെയുള്ള ടോയ്‌ലറ്റിൽ ഉറങ്ങുന്നത് നിങ്ങൾക്ക് നന്നായിരിക്കും. പക്ഷേ ലൈറ്റ് ഓഫ് ചെയ്ത തുറന്ന മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ?

സമയം ചെലവഴിക്കുന്നത് മൂല്യവത്താണോ എന്ന് എല്ലാവരും ചോദിക്കുന്നു

പൂച്ചയെ പോലുള്ള പുഞ്ചിരി മാത്രമാണ് ജീവിതത്തോടുള്ള ഏക ഉത്തരം.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News