ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ഷിൻഡെ പക്ഷ ശിവസേനയിൽ

2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

Update: 2024-10-20 07:10 GMT

മുംബൈ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ജൽന നിയമസഭാ മണ്ഡലത്തിൽ ഇയാൾ എൻഡിഎ സ്ഥാനാർഥിയാവുമെന്നാണ് സൂചന.

2017 സെപ്റ്റംബർ അഞ്ചിന് ബെംഗളൂരുവിലെ വീടിന് മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. 2018ൽ അറസ്റ്റിലായ പൻഗാർക്കർ അടക്കമുള്ള പ്രതികൾക്ക് കഴിഞ്ഞ മാസം നാലിനാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2001-2006 കാലത്ത് അവിഭക്ത ശിവസേനയുടെ മുനിസിപ്പൽ കൗൺസിലറായിരുന്നു പൻഗാർക്കർ.

2011ൽ ശിവസേന ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതിയിൽ അംഗത്വമെടുത്തത്. ഷിൻഡെ പക്ഷ നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോട്കർ ആണ് പൻഗാർക്കറെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. പൻഗാർക്കർ മുൻ ശിവസൈനികനാണെന്നും അദ്ദേഹം തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ഖോട്കർ പറഞ്ഞു.

നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് ഫലപ്രഖ്യാപനം. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News