'പണപ്പിരിവ് നടത്തുന്നത് കെട്ടിടനിർമാണത്തിന്, വിവാദത്തിന് പിന്നിൽ ഗൂഢാലോചന'; മദ്യനയ കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോ.

ഒരാവശ്യത്തിനും സർക്കാർ ഞങ്ങളെ സമീപിച്ചിട്ടില്ലെന്ന് സംഘടനാ പ്രസിഡന്‍റ് വി.സുനിൽകുമാര്‍

Update: 2024-05-24 05:33 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മദ്യനയ കോഴയാരോപണം തള്ളി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടനിർമാണത്തിനാണ് പണപ്പിരിവ് നടത്തുന്നത് വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്നങ്ങളെന്നും വി.സുനിൽകുമാർ പറഞ്ഞു.

'ഒരാവശ്യത്തിനും സർക്കാർ സമീപിച്ചിട്ടില്ല. സർക്കാറുമായി ബന്ധപ്പെട്ട് പണപ്പിരിവ് ആവശ്യമില്ല. പണപ്പിരിവിന് നിർദേശിച്ചിട്ടില്ലെന്നും സംഘടനാ പ്രസിഡന്റ് പറഞ്ഞു. 'വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളാണ്.ചിലർ സംഘടനക്കെതിരായി പ്രവർത്തിക്കുന്നു. ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്‌പെൻഡ് ചെയ്തതാണ്'. വിവാദത്തിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളെന്നും സുനിൽകുമാർ പറഞ്ഞു

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്നുള്ള  ശബ്ദരേഖ പുറത്ത് വന്നിരുന്നു. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടനാ വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്.രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നു.

അതേസമയം, എക്സൈസ് മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 25 കോടി രൂപയുടെ വമ്പൻ അഴിമതി നടത്തിയെന്നും മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റെ കെ.സുധാകരൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പും വലിയ തുക സമാഹരിച്ചെന്നും കെ.സുധാകരൻ ആരോപിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News