അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ബാസിത്

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിൽ അഖിൽ മാത്യൂവിന്റെ പേരെഴുതിച്ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.

Update: 2023-10-11 11:11 GMT

തിരുവനന്തപുരം: അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് സമ്മതിച്ച് ഹരിദാസന്റെ സുഹൃത്ത് ബാസിത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് ഹരിദാസനിൽനിന്ന് പണം തട്ടാനാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയിൽ അഖിൽ മാത്യൂവിന്റെ പേരെഴുതിച്ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചു.

കേസുമായി ബന്ധപ്പെട്ട് ബാസിതിനുള്ള പങ്ക് നേരത്തെ തന്നെ ഹരിദാസൻ പറഞ്ഞിരുന്നു. അഖിൽ മാത്യൂവിന് പണം നൽകിയെന്ന് പറഞ്ഞത് ബാസിതിന്റെ ഭീഷണി മൂലമാണെന്നും ഹരിദാസൻ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് ബാസിത് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

Advertising
Advertising

ബാസിതിനെ കോടതി ഈ മാസം 23 വരെ റിമാൻഡ് ചെയ്തു. ബാസിത് ഹരിദാസനിൽനിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഹരിദാസന്റെ മരുമകൾക്ക് നിയമന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. ബാസിതിന്റെ പേരിൽ പൊലീസ് ഗൂഢാലോചനാക്കുറ്റവും ചുമത്തി.

അതേസമയം ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന നിലപാടിലാണ് പൊലീസ്. അഖിൽ മാത്യുവിന്റെ പേരെഴുതിച്ചേർത്തത് യാദൃശ്ചികമാണെന്ന് പൊലീസ് കരുതുന്നില്ല. രാഷ്ട്രീയ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News