വി.എം വിനുവിന് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാർഥിയാകും

Update: 2025-11-20 08:00 GMT

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ വി.എം വിനുവിന് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. കല്ലായി ഡിവിഷനിൽ കോൺഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി സ്ഥാനാർഥിയാകും.വി.എം വിനുവും ജോയ് മാത്യുവും താരപ്രചാരകരായി ഒപ്പം ഉണ്ടാകുമെന്നും കോൺഗ്രസ്അറിയിച്ചു. വി.എം വിനുവിന് വോട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

മത്സരിക്കാൻ അയോഗ്യത നേരിട്ട താരപരിവേഷ സ്ഥാനാർഥിക്ക് പകരം താരപരിവേഷമുള്ള മറ്റൊരു സ്ഥാനാർഥിയെ ഇറക്കാനായിരുന്നു കോൺഗ്രസ് ശ്രമം. പക്ഷേ, ശ്രമം ഫലം കണ്ടില്ല. മുഴുവൻ സ്ഥാനാർഥികളും താരങ്ങളാണ് എന്നാണ് ഡിസിസി അധ്യക്ഷന്റെ വിശദീകരണം

മേയർ സ്ഥാനാർഥിയാണ് കോൺഗ്രസ് വി.എം വിനുവിനെ അവതരിപ്പിച്ചത്. പുതിയ മേയർ സ്ഥാനാർഥി ആരെന്ന് പ്രഖ്യാപനമില്ല. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് പാനലിനെ നയിക്കും. തന്നെ ഏൽപ്പിച്ച കല്ലായി ഡിവിഷൻ നിലനിർത്തുമെന്ന് ബൈജു കാളക്കണ്ടി പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിൽ വി.എം വിനു സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെയാണ് പകരം പുതിയ സ്ഥാനാർത്ഥിയിലേക്ക് കോൺഗ്രസ് എത്തിയത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News