'മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായില്ല'; മുൻമന്ത്രി സി.വി പത്മരാജന്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ വിവാദം

വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

Update: 2025-09-24 01:36 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകാത്തതിൽ വിവാദം പുകയുന്നു. ആചാരവെടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ജൂലൈ 16 ന് അന്തരിച്ച സി.വി പത്മരാജന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 17നാണ്  നടന്നത്. ആദര സൂചകമായി ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി മുഴക്കാത്തതിനെതിരെ  അപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. കുറച്ചു കാലം മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ സംസ്‍കാരത്തിന് ആചാരവെടി നൽകാൻ, മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായില്ലെന്ന മറുപടിയാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ചത്.

Advertising
Advertising

സർക്കാർ സി.വി പത്മരാജനോട് കാണിച്ചത് അനാദരവ് ആണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. മുൻ മന്ത്രിമാരായിരുന്ന നേതാക്കളുടെ സംസ്‍കാര ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം പൂർണ ഔദ്യോഗിക ബഹുമതികൾ നൽകാറുണ്ട്. അപ്പോഴാണ് മൂന്ന് മന്ത്രിസഭകളിൽ അംഗമായിരുന്ന പത്മരാജന് ഗാർഡ് ഓഫ് ഓണർ മാത്രം നൽകിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News