ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ നീക്കിയ സായ് ശങ്കര്‍ സംസ്ഥാനം വിട്ടെന്ന് സംശയം; അന്വേഷണ ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്

സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി

Update: 2022-03-20 02:03 GMT
Advertising

ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങൾ നീക്കിയ സൈബർ ഹാക്കർ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സായിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി.

സായ് ശങ്കറിന്‍റെ വീട്ടിൽ രണ്ടാമത്തെ തവണയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത ഐ മാകിനെ കുറിച്ച് സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിൾ എന്ന യൂസർ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഐ ഫോൺ ബന്ധിപ്പിച്ചാണ് രേഖകൾ നീക്കിയത് എന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തന്റെ ഐ മാകിന്റെ യൂസർ ഐഡി ഇതാണെന്ന് എസ ചോദ്യംചെയ്യലിൽ സമ്മതിച്ചു. സായ് ശങ്കർ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തിൽ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആൾ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വർധിപ്പിക്കുന്നുണ്ട്. ഇയാൾ സംസ്ഥാനം കടന്നോ എന്നും സംശയിക്കുന്നു.

ഫോണിലെ വിവരങ്ങൾ നീക്കാൻ സായ് ശങ്കർ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മൂന്നു വർഷം മുൻപു തൃശൂർ സ്വദേശിയിൽ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ നൽകാൻ സായ് ശങ്കർ ഒരു മാസം മുൻപു വാക്കാൽ സമ്മതിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചു. ഇത് പ്രതിഫലം ലഭിച്ച പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News