ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊന്നു? തെളിവ് തേടി പൊലീസ്; റീ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റ്‌മോർട്ടം

Update: 2022-08-25 07:50 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: 2020 മാർച്ചിൽ ദുബായിൽ വെച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെൻസി ആന്റണിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്തു. മൈസൂരിലെ ഒറ്റമൂലി വൈദ്യന്‍ സാബാ ഷരീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റ്‌മോർട്ടം നടപടി. ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നതിന് തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സാജു കെ എബ്രഹാം പറഞ്ഞു.

രാവിലെ 9 മണിയോടെ നോർത്ത് ചാലക്കുടിയിലുള്ള സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിൽ റീ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഉന്മേഷ് എ കെ. ആണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഡെൻസി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ദുബായ് പോലീസിന്റെ റിപ്പോർട്ട്‌. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനാൽ കഴുത്തിലെ എല്ലുകൾ പൊട്ടിയിട്ടുണ്ടാകുമെന്നാണ് നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യങ്ങൾ അടക്കം പോസ്റ്റ്‌മോർട്ടത്തിൽ പരിശോധിച്ചു.

Advertising
Advertising

മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ച് രാസ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചു. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസിനേയും ഷൈദ്ദീന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊന്നുവെന്ന് പ്രതികൾ കുറ്റ സമ്മതം നടത്തിയിരുന്നു. ഒറ്റമൂലി വൈദ്യൻ ഷാബ ശരീഫിനെ കൊപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഷൈദ്ദീന്‍ അഷറഫ്. 2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായിൽ പോയത്. 2020 മാര്‍ച്ച് 5നായിരുന്നു മരണം. ഡെന്‍സി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർ ഇതുവരെ വിശ്വസിച്ചിരുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News