സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; ഉപഭോഗം 150 യൂണിറ്റിൽ കുടിയാൽ 25 പൈസ വർധന

2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് പ്രഖ്യാപിച്ചത്

Update: 2022-06-25 12:37 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് പ്രഖ്യാപിച്ചത്.  വൈദ്യുതിനിരക്കിൽ 6.6 ശതമാനത്തിന്റെ  വർധനവാണ് ഏർപ്പെടുത്തിയത്.  അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഒരു വർഷത്തെ താരിഫാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

Full View

ഗാർഹിക ഉപഭോക്താക്കൾക്ക് 50 യൂണിറ്റ് വരെ താരിഫ് വർധനയില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 25 പൈസ വർധിക്കും. 151 മുതൽ 200 യൂണിറ്റ് വരെ 40 പൈസയും വർധിക്കും. എന്നാൽ 40 മുതൽ 50 യൂണിറ്റ് വരെ ഈ നിരക്ക് ഈടാക്കില്ല. പുതുക്കിയ നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎൽ വിഭാഗത്തിന് പഴയ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാം.

ചെറിയ പെട്ടികടകൾ, തട്ടുകടകൾ എന്നിവക്ക് കുറഞ്ഞ നിരക്കിലുള്ള താരിഫ് ആനുകൂല്യം 1000 വാട്ടിൽ നിന്ന് 2000 വാട്ടായി വർധിപ്പിച്ചു. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് കൂട്ടിയില്ല. ഇടത്തരം വ്യവസായങ്ങൾക്ക് 15 പൈസ വരെയാണ് യൂണിറ്റ് ചാർജ് കൂട്ടിയത്. 

അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ അംഗൻവാടികൾ എന്നിവയ്ക്ക് താരിഫ് വർധനയില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും. കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയർത്തും. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് യൂണിറ്റിന് 5 രൂപയിൽ നിന്ന് 5.50 രൂപയായും വർധിപ്പിക്കും. ഈ വർഷത്തെ കെ.എസ്.ഇ.ബി.യുടെ പ്രവർത്തനം പരിഗണിച്ചാകും അടുത്ത സാമ്പത്തിക വർഷത്തെ നിരക്ക് പ്രഖ്യാപിക്കുക. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News