തൃപ്പുണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ചു; ഒരു മരണം.

ചമ്പക്കര സ്വദേശി തൊട്ടിയൂര്‍ പ്രസന്നനാണ് മരിച്ചത്.

Update: 2021-10-12 05:36 GMT
Editor : abs | By : Web Desk
Advertising

എറണാകുളം തൃപ്പുണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ച് ഒരു മരണം. ചമ്പക്കര സ്വദേശി തൊട്ടിയൂര്‍ പ്രസന്നനാണ് മരിച്ചത്. പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതാകാം കടക്ക് തീയിട്ട് പ്രസന്നനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. 

സുധീര്‍ ഒരു ലക്ഷം രൂപ പ്രസന്നനില്‍ നിന്ന് പല തവണയായി വാങ്ങിയിരുന്നു. പണം തിരിച്ചു ചോദിച്ചു പ്രസന്നന്‍ പല തവണ സുധീറിനെ സമീപിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും പണം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കടയിലെത്തിയ പ്രസന്നന്‍ സുധീറുമായി വാക്ക് തര്‍ക്കത്തിലെത്തി. നാട്ടുകാരുടെ മധ്യസ്ഥതയിലാണ് പ്രസന്നന്‍ തിരിച്ചു പോയത്. പണം തിരിച്ചു കിട്ടാത്ത മനോവിഷമത്തിലായിരിക്കാം കടക്ക് തീയിട്ടതെന്നാണ് പോലീസ് കരുതുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രസന്നന്‍ മരിച്ചു.

താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ കടയും മുകളിലെ നിലയിലാണ് സുധീറും കുടുംബവും താമസിക്കുന്നത്. രാവിലെ തീയും പുകയും ഉയരുന്നത് കണ്ടാണ് സുധീറിന്റെ കുടുംബം എഴുന്നേറ്റത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ അവിടെ നിന്നും മാറ്റിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News