മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നേവിയിൽനിന്ന് വിവരങ്ങൾ തേടുമെന്ന് കോസ്റ്റൽ പൊലീസ്

ബോട്ടിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട പട്ടാളക്കാർ ഉപയോഗിക്കുന്നതല്ലെന്ന നാവിക സേനയുടെ വാദത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്തും. ബോട്ടിൽ നിന്നും ലഭിച്ച വെടിയുണ്ടയുടെ തരം, അത് ഉപയോഗിക്കുന്ന തോക്ക് എന്നിവയിൽ നാവികസേനയോട് വിശദീകരണം തേടും.

Update: 2022-09-08 00:58 GMT

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നേവിയിൽ നിന്നും വിവരങ്ങൾതേടുമെന്ന് കോസ്റ്റൽ പൊലീസ്. പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിവെച്ചതാകമെന്ന വാദം നാവികസേനാ അധികൃതർ തള്ളിയിരുന്നു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ഫോർട്ടുകൊച്ചി നാവീക പരിശിലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യക്ക് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യന് വെടിയേറ്റത്. വൈപ്പിനിലേക്ക് മത്സ്യവുമായി മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertising
Advertising

ബോട്ടിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട പട്ടാളക്കാർ ഉപയോഗിക്കുന്നതല്ലെന്ന നാവിക സേനയുടെ വാദത്തിൽ പോലീസ് കൂടുതൽ വ്യക്തത വരുത്തും. ബോട്ടിൽ നിന്നും ലഭിച്ച വെടിയുണ്ടയുടെ തരം, അത് ഉപയോഗിക്കുന്ന തോക്ക് എന്നിവയിൽ നാവികസേനയോട് വിശദീകരണം തേടും. നാവികസേന അല്ലെങ്കിൽ, അതീവ സുരക്ഷാ മേഖലയിൽ ആര് തോക്ക് ഉപയോഗിച്ചു എന്നതും കണ്ടത്തേണ്ടി വരും

മത്സ്യത്തൊഴിലാളികളും അപ്രതീക്ഷിത വെടിവെപ്പിന്റെ ഞെട്ടലിലാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും, അല്ലെങ്കിൽ സമരം നടത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News