'ശമ്പളം വാങ്ങിയിട്ട് ഉദ്യോ​ഗസ്ഥന്മാർ അവരുടെ ചുമതല നിർവഹിച്ചില്ല' സർക്കാരിനെതിരെ ജി. സുധാകരൻ

ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണത്തിനാവണമെന്ന് ജി.സുധാകരൻ മീഡിയവണിനോട് പറഞ്ഞു

Update: 2025-08-06 07:40 GMT

ആലപ്പുഴ: എൽഡിഎഫ് ഭരണത്തിന് കീഴിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിര മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണത്തിനാവണമെന്ന് ജി.സുധാകരൻ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ട സംഭവത്തിൽ സസ്പെൻഷൻ അല്ല പുറത്താക്കൽ നടപടിയാണ് വേണ്ടത്. മന്ത്രി പറഞ്ഞിട്ടും കേൾക്കാത്ത ഉദ്യോഗസ്ഥൻ അവിടെ ഇരിക്കുന്നത് തെറ്റാണെന്നും ജി.സുധാകരൻ പറഞ്ഞു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞിട്ടും ഫയൽ നീങ്ങുന്നില്ല. ഭരണത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാരിനാവണം. വേണ്ടത് ഉപദേശമല്ല നടപടി. ശിവൻകുട്ടിയെ പുകഴ്ത്തിയും റിയാസിനെ തള്ളിയും സുധാകരൻ. റിയാസിന്റെ റീൽസ് താൻ ശ്രദ്ധിക്കാറില്ല. താൻ ഇല്ലാതാക്കിയ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണ് ഇപ്പോൾ പൊങ്ങി വരുന്നതെന്നും സുധാകരൻ മീഡീയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News