'ദ കേരള സ്റ്റോറി' വിഷയത്തിൽ കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം : ഐ.എൻ.എൽ

ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട 'ദി കേരള സ്റ്റോറി' വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

Update: 2023-05-01 12:34 GMT

കോഴിക്കോട് : കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കെ.സി.ബി.സി 'ദി കേരള സ്റ്റോറി' സിനിമ വിഷയത്തിൽ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ലവ് ജിഹാദ് - ഐ.എസ് വിവാദങ്ങളാണ് സിനിമയുടെ പ്രമേയമായി അവതരിപ്പിക്കുന്നത്, എന്നാൽ കോടതികളും സർക്കാറുകളും തള്ളിക്കളഞ്ഞ ഈ വിവാദങ്ങളുടെ ചുവടുപിടിച്ച് വർഗീയ വംശീയ നുണപ്രചാരണങ്ങളാണ് സിനിമയിലുള്ളതെന്ന് ട്രെയിലറിൽ വ്യക്തമാണ്.

സിനിമയിൽ പറയുന്നത് കേരളത്തിൽ നടന്ന സംഭവങ്ങളാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്, എന്നാൽ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് സിനിമയിലെ അവകാശവാദങ്ങൾ പൂർണമായും വ്യാജമാണ്. ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നായിരുന്നു കെ.സി.ബി.സിയുടെ മുൻ നിലപാട്. ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട 'ദി കേരള സ്റ്റോറി' വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്നും എൻ.കെ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News