'ഇത് അവസാനമാണെന്ന് കരുതേണ്ട, കൂടുതൽ പരാതികളുയർന്നാൽ മൂന്നാംഘട്ട നടപടിയിലേക്ക് കടക്കും'; കെ.മുരളീധരന്‍

പാലക്കാട് പരാജയഭീതി ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി

Update: 2025-08-25 05:26 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: രാഹുൽ മാങ്കൂട്ടത്തിലില്‍ എംഎല്‍എക്കെതിരെ മൂന്നാംഘട്ട നടപടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.നിയമസഭ സമ്മേളനത്തിൽ നിന്നും മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

'എം.എൽ.എ സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്.കൂട്ടത്തിൽ വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞാൽ കടിച്ചുതൂങ്ങണോ എന്ന് രാഹുൽ തീരുമാനിക്കണം.രാഹുലിനെതിരെ ഇതുവരെ ആരും പരാതി എഴുതി നല്‍കിയിട്ടില്ല. മാങ്കൂട്ടത്തിലിന് വിശദീകരണം നൽകാനുള്ള സമയമുണ്ട്. സസ്പെൻഷൻ സ്ഥിരം ഏർപ്പാടല്ല. കൂടുതൽ ശക്തമായ നടപടിയിലേക്ക് പാർട്ടിക്ക് പോകാൻ മടിയില്ല. ഒന്നാംഘട്ടമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. രണ്ടാമതായി സസ്പെൻഷൻ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.പാലക്കാട്  പരാജയഭീതി ഇല്ലെന്നും ഉപതെരഞ്ഞെടുപ്പ് ഇവിടെ വിഷയമല്ലെന്നും' അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

അതേസമയം, അശ്ലീല സന്ദേശ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കോൺഗ്രസ്സ സ്പെൻഷനിൽ ഒതുക്കി.  രാഹുലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് പാർട്ടി നടപടി.  എംഎൽ സ്ഥാനത്ത് നിന്ന് രാഹുൽ ഉടൻ രാജിവെച്ചേക്കില്ല. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ അത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News