കാക്കനാട് ലഹരിമരുന്ന് കേസ്: എക്‌സെസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി

കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ചൈന്നൈയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം നാളെ കൊച്ചിയിലെത്തും. നാളെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും.

Update: 2021-08-30 13:10 GMT

കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് പോണ്ടിച്ചേരിയിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തി. ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍മാരായ ഫവാസ്, ശ്രീമോന്‍ എന്നിവരെ പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആറ് പ്രതികളില്‍ രണ്ട് പ്രതികളുമായാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പോയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് പ്രതികള്‍ക്ക് നല്‍കിയിരുന്ന ഏജന്റിനെയും തിരിച്ചറിഞ്ഞു. ഇയാളെയും എക്‌സൈസ് ചോദ്യം ചെയ്യുന്നുണ്ട്.

Advertising
Advertising

കാക്കനാട് ഫ്‌ളാറ്റില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് എത്തിച്ചത് ചൈന്നൈയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം നാളെ കൊച്ചിയിലെത്തും. നാളെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ മൂന്ന് പ്രതികളെ ഇന്നും ചോദ്യം ചെയ്തു. രണ്ടാം ഘട്ടത്തില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ത്വയ്ബയെന്ന തിരുവല്ല സ്വദേശിനിയെ നാളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേരുടെ ബന്ധം പുറത്താകുമെന്നാണ് കരുതുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News