കേന്ദ്ര സർവകലാശാല വി.സി നിയമനം: വിജ്ഞാപനം മുതലുള്ള രേഖകൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

10 ദിവസത്തിനകം ഫയലുകൾ ഹാജരാക്കാനാണ് ഉത്തരവ്

Update: 2023-02-11 14:09 GMT

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വിളിച്ചു വരുത്തി ഹൈക്കോടതി. വിജ്ഞാപനം മുതലുള്ള രേഖകൾ സമർപ്പിക്കാൻ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോടതി നിർദേശം നൽകി.

10 ദിവസത്തിനകം ഫയലുകൾ ഹാജരാക്കാനാണ് ഉത്തരവ്. വി സി വെങ്കടേശ്വർലുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജി ഈ മാസം 20ന് കോടതി വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഹരജികൾ വരുന്നതിന് മുമ്പ് തന്നെ കാസർകോട് വിസി നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഇതിൽ തീർപ്പ് കൽപിക്കുന്നത് മാറ്റി വയ്‌ക്കേണ്ടി വന്നു.

Advertising
Advertising

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹരജി വീണ്ടും കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബെഞ്ചിലേക്ക് തന്നെ ഹരജി വരികയും ചെയ്തിട്ടുണ്ട്.

Full View

നിയമനം നടന്നത് യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട പരാതി. പരാതി വിശദമായി പരിശോധിച്ച ശേഷമാണ് വിജ്ഞാപനം മുതലുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

യുജിസി നിർദേശിക്കുന്ന പ്രകാരം 10 വർഷത്തെ പ്രവൃത്തി പരിചയം, അഞ്ച് വർഷത്തെ ഗവേഷണപരിചയം എന്നിവയുൾപ്പടെ പാലിച്ചാണോ വിസി നിയമനം എന്നത് കോടതി അന്വേഷിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News