കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡന കേസ്; പ്രതികൾ അറസ്റ്റിൽ

സ്ത്രീധനം ആവശ്യപ്പെട്ടു ജിപ്സൺ ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യാപിതാവിന്‍റെ കാൽ തല്ലി ഒടിക്കുകയും ചെയ്‍ത വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്

Update: 2021-07-30 08:09 GMT

കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡന കേസിലെ പ്രതികൾ അറസ്റ്റിൽ. പച്ചാളം സ്വദേശികളായ ജിപ്‌സൺ,പിതാവ് പീറ്റർ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. സ്ത്രീധനം ആവശ്യപ്പെട്ടു ജിപ്സൺ ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യാപിതാവിന്‍റെ കാൽ തല്ലി ഒടിക്കുകയും ചെയ്‍ത വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.

സ്ത്രീധനം ആവശ്യപ്പെട്ട് കൊച്ചി ചക്കരപ്പറമ്പ് സ്വദേശിനിയെ ക്രൂരമായി മർദിച്ചു പിതാവിന്‍റെ കാലു ചവിട്ടിയോടിച്ച കേസിൽ പച്ചാളം സ്വദേശി പനച്ചിക്കൽ ജിപ്‌സൺ , പിതാവ് പീറ്റർ എന്നിവരാണ് അറസ്റ്റിൽ ആയത് . സംഭവത്തിൽ വാർത്ത പുറത്തുവന്നതോടെ വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു . അറസ്റ്റ് വൈകിയതിൽ നോർത്ത് സി.ഐയെ ഇന്നലെ വനിതാ കമ്മിഷൻ വിളിപ്പിച്ചു വിശദീകരണം തേടിയതിനു പിന്നാലെയാണ് അറസ്റ്റ് . ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. അമ്മ ജൂലി കേസിൽ മൂന്നാം പ്രതിയാണ് .

Advertising
Advertising

ജിപ്സന്‍റെ ആദ്യ ഭാര്യക്കും തനിക്ക് ഉണ്ടായ സമാനമായ പീഡനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കേസിൽ ആദ്യഘട്ടത്തിൽ പരാതി ഉണ്ടായിട്ടും നടപടി എടുക്കാതിരുന്ന പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ നാട്ടുകാർ ആക്ഷൻ കൌൺസിൽ രൂപീകരിച്ചിരുന്നു . ഏൽക്കേണ്ടിവന്ന ക്രൂരപീഡനം മീഡിയവണിലൂടെ യുവതി വെളിപ്പെടുത്തിയിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News