കെറ്റാമെലോൺ കേസ്; ഒരു മാസത്തിനിടെ എഡിസൺ കൈകാര്യം ചെയ്തത് എൻസിബി ഒരു വർഷം പിടികൂടുന്നതിൻറെ പത്തിരട്ടി ലഹരി

ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എൻസിബി കണ്ടെത്തി.

Update: 2025-07-03 04:24 GMT

കൊച്ചി: ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോൺ കേസിൽ പിടിയിലായ എഡിസൺ കൈകാര്യം ചെയ്തത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുവർഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി. ഇടപാടുകൾക്ക് എഡിസൺ ഉപയോഗിച്ചത് എൻക്രിപ്റ്റഡ് കോഡുകളയാതിനാൽ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് എൻസിബി. ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എൻസിബി കണ്ടെത്തി.

ഡോ. സിയൂസ് കാർട്ടലുമായി എഡിസണ് അടുത്ത ബന്ധമുണ്ടെന്നും ഈ കാർട്ടലിൽ നിന്നാണ് എഡിസണ് ആവശ്യമായ ലഹരി എത്തിച്ചു നൽകിയിരുന്നതെന്നും എൻസിബി നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സിയൂസ് കാർട്ടലടക്കമുള്ള അന്താരാഷ്ട്ര ലഹരി സംഘങ്ങൾക്ക് ഇന്ത്യയിൽ ഔട്‌ലെറ്റുകൾ തുടങ്ങാനുള്ള സൗകര്യം ചെയ്തു നൽകാമെന്നും എഡിസൺ ഉറപ്പുനൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണ്.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News