ഒടുവിൽ അന്തിമരൂപമായി; കെപിസിസി ഭാരവാഹി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും

ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈസ്പ്രസിഡൻ്റുമാർ എന്നത് പുതിയ ലിസ്റ്റിൻ്റെ പ്രത്യേകതയാകും

Update: 2025-10-16 08:53 GMT

Photo| Special Arrangement


തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഒടുവിൽ അന്തിമരൂപമായി. ജംബോപട്ടികയ്ക്കാണ് ഹൈക്കമാൻഡ് അനുമതി. നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് നടപടി. നിലവിലെ ഭാരവാഹികളോടൊപ്പം കൂടുതൽപേരെ ഉൾപ്പെടുത്തിയാണ് പുനസംഘടന.

മാത്യുകുഴൽനാടൻ, പാലോട് രവി, രമ്യ ഹരിദാസ് ,കെ.സി.അബു,ഇബ്രാഹിംകുട്ടി കല്ലാർ, റോയ്.കെ.പൗലോസ്, എം.വിൻസെൻ്റ് എന്നിവർ വൈസ് പ്രസിഡൻ്റ്മാരാകും. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈസ്പ്രസിഡൻ്റുമാർ എന്നത് പുതിയ ലിസ്റ്റിൻ്റെ പ്രത്യേകതയാകും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ ഭാരവാഹിപട്ടികയിൽ നിന്നും ഒഴിച്ച് നിർത്തും. അനിൽ അക്കരെ, ജോസ്വള്ളൂർ, കെ.വി ദാസൻ, സജീവ്മാറോളി തുടങ്ങിയ നാൽപതോളംപേർ ജനറൽ സെക്രട്ടറിമാരാകും. ഖജാൻജിയായി ജ്യോതികുമാർ ചാമക്കാലയെയാണ് തീരുമാനിച്ചിരിക്കുന്നത്.

ബിഹാർ സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് മുൻഗണന കൊടുക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകുന്നരത്തോടെ ഉണ്ടാകും. ഇതിന് പിന്നാലെ ഇന്നോ നാളെയോ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News