ഒരു ചാനലിനെയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ല; വിശദീകരണവുമായി രാജ്ഭവൻ

അഭിമുഖം ചോദിച്ചവരെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും അത് ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.

Update: 2022-10-25 12:40 GMT

തിരുവനന്തപുരം: മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ്ഭവൻ. ഒരു ചാനലിനെയും വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയിട്ടില്ല. അഭിമുഖം ചോദിച്ചവരെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും അത് ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് രാജ്ഭവന്റെ വിശദീകരണം. അതേസമയം മീഡിയവൺ അഭിമുഖത്തിന് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.

കഴിഞ്ഞ ദിവസം ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയവൺ, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ എന്നീ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വി.സി വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ ആക്ഷേപിക്കുകയും ചെയ്തു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. ഇതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും ഏതാനും ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News