പാലയാട് ക്യാമ്പസ് സംഘർഷം; അലൻ ഷുഹൈബ് അടക്കം മൂന്ന് വിദ്യാർഥികൾക്കും ജാമ്യം

അലൻ, തീവ്രവാദ ബന്ധം തുടരുന്നുവെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ പറഞ്ഞു

Update: 2022-11-02 10:20 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: പാലയാട് കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ഷുഹൈബ് അടക്കം മൂന്ന് പേർക്ക് ജാമ്യം. അലൻ ഷുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർഥികളെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ജാമ്യം.റാഗിങ് പരാതി കോളേജിൽ നിന്നും കൈ മാറിയിട്ടില്ലന്ന് പോലീസ് പറഞ്ഞു. 

അലൻ ഷുഹൈബിനെതിരായ പരാതി വ്യാജമെന്ന് സുഹൃത്ത് മുർഷിദ് പറഞ്ഞു. കഴിഞ്ഞ വർഷം താൻ എസ്എഫ്ഐക്കെതിരെ റാഗിംഗ് പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ഇപ്പോൾ തീർക്കുന്നതെന്നും മുർഷിദ് ആരോപിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ, ബദ്രുദ്ദീനെയാണ് ആക്രമിച്ചതെന്നും അലൻ ഷുഹൈബ് ഇവരെ പിടിച്ചു വെക്കാൻ എത്തിയതാണെന്നും മുർഷിദ് പറയുന്നു. അതിനിടെ റാഗിംഗിനിരയായ അഥിൻ സുബിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിഷാദ്, ബദ്രുദ്ദീൻ, അലൻ ഷുഹൈബ് എന്നിവർക്കെതിരെയാണ് അഥിൻ സുബിയുടെ മൊഴി.

അലനും സംഘവും അധിനെ മർദിച്ചെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. അലൻ തീവ്രവാദ ബന്ധം തുടരുന്നുവെന്ന് എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ പറഞ്ഞു. അതേസമയം, പരാതി വ്യാജമെന്ന് സായുക്ത വിദ്യാർത്ഥി സംഘടന പറഞ്ഞു. അധിനാണ് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് സംഭവ സമയത്ത് അലൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല അലനെ മവപ്പൂർവം കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഘടന പറയുന്നു.

എസ്എഫ്ഐ പ്രവർത്തകർ ഒരു കാരണവുമില്ലാതെ മർദ്ദിച്ചതായി അലൻ ഷുഹൈബ് പറയുന്നു. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് അലൻ ഷുഹൈബ് ആരോപിക്കുന്നുണ്ട്. രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ അലൻ ഷുഹൈബ്, അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്യാൻ എസ്എഫ്ഐ പ്രവർത്തകർ പോയ ഘട്ടത്തിൽ അലൻ ഷുഹൈബുമായി വാക്കുതർക്കമുണ്ടാവുകയും ഇതേ തുടർന്ന് അലൻ ഷുഹൈബിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

Full View



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News