ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യം: പി.ജെ ജോസഫ്

'പാർട്ടി വിട്ടെന്ന നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ല'

Update: 2023-04-19 10:23 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: പാർട്ടി വിട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെതിരെ രൂക്ഷ വിമർശനവുമായി പി.ജെ ജോസഫ്. ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് പി.ജെ ജോസഫ് പറഞ്ഞു.കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടി വിട്ടെന്ന നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനനത്ത് നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ജോണി നെല്ലൂർ രാജിവെച്ച. ജോസഫ് ഗ്രൂപ്പിലെ ഡെപ്യുട്ടി ചെയർമാൻ, യു.ഡി.എഫ് സെക്രട്ടറി സ്ഥാനങ്ങളാണ് ജോണി നെല്ലൂർ വഹിച്ചിരുന്നത്. പദവികൾ രാജി വെച്ച് പി.ജെ ജോസഫിനും വി.ഡി സതീശനും ജോണി കത്ത് നൽകിയെന്നും ജോണി നെല്ലൂർ പറഞ്ഞു. ബി.ജെ.പി സഖ്യത്തിൽ ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ പാർട്ടിയുടെ നേതൃത്വത്തിൽ ജോണി ഉണ്ടാകും.

Advertising
Advertising

ഈ മാസം 22ന് കൊച്ചിയിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സിറോ മലബാർ സഭയിലെ ഉന്നതരുടെ കൂടി പങ്കാളിത്തത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സംഘപരിവാർ ബന്ധമുള്ള ഹിന്ദു പാർലമെൻറ് അടക്കം പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിവരം. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുതിയ പാർട്ടിയുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയേക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News