പിഎംശ്രീ; വിവാദങ്ങളെ തള്ളി വിദ്യാഭ്യാസമന്ത്രി, ' ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അകറ്റി നിർത്തും'

'ഏതു പുസ്തകം സ്വീകരിച്ചാലും ഏത് പാഠഭാഗം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിന് ഉണ്ട്'

Update: 2025-10-28 06:12 GMT

തിരുവനന്തപുരം: പിഎം ശ്രീ വിവാദങ്ങളെ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സങ്കുചിത താല്പര്യങ്ങൾക്ക് മുൻപിൽ വിദ്യാഭ്യാസ നയം അടിയറവ് വയ്ക്കില്ലെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അകറ്റി നിർത്തും. ഏതു പുസ്തകം സ്വീകരിച്ചാലും ഏത് പാഠഭാഗം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിന് ഉണ്ട്. തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

അക്കാദമിക്കായിട്ടുള്ള ചർച്ചകളെ സ്വാഗതം ചെയ്യുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് പോവേണ്ടതില്ല. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും വിദ്യാർത്ഥികളിലേക്ക് അടിച്ചേൽപ്പിക്കില്ല. വർഗീയതയെ അകറ്റി നിർത്തും. രാജ്യത്ത് നടപ്പാക്കിയ മൂന്ന് വിദ്യാഭ്യാസ നയങ്ങളും സസൂക്ഷമം പരിശോധിച്ച ശേഷമാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. കേരളത്തിൽ എന്ത് പഠിപ്പിക്കണം പഠിപ്പിക്കണ്ട എന്ന തീരുമാനിക്കാനുള്ള അവകാശം സർക്കാറിന് ഉണ്ട്. സംഘപരിവാർ രാഷ്ട്രീയത്തിന് വഴങ്ങി വിദ്യാഭ്യാസരംഗത്ത് ഇടപെടൽ ഉണ്ടാവില്ല എന്നും ലേഖലനത്തിൽ പറയുന്നു.

പിഎംശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ദേശിയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസമന്ത്രി ലേഖനത്തിൽ ദേശിയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്ന് പറയുന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News