കൊക്കയാർ ദുരന്തത്തിന്‍റെ ആഘാതമൊഴിയാതെ മരിച്ചവരുടെ ബന്ധുക്കള്‍

വീടും കുടുംബവും നഷ്ടപ്പെട്ട ഇവരുടെ ആശങ്കയ്ക്ക് പരിഹാരം വേണമെന്നാണ് പ്രധാന ആവശ്യം

Update: 2021-10-22 01:39 GMT
Editor : Nisri MK | By : Web Desk
Advertising

കൊക്കയാർ ദുരന്തത്തിന്‍റെ ആഘാതമൊഴിയാതെ ജീവിക്കുകയാണ് മരിച്ചവരുടെ ബന്ധുക്കള്‍. അച്ഛനെയും മക്കളെയും പേരക്കുഞ്ഞുങ്ങളെയുമൊക്കെ നഷ്ടപ്പെട്ടവരാണ് ഇവർ.

നസീറിന്‍റെ എല്ലാമെല്ലാമായതൊക്കെ ഉരുള്‍പൊട്ടല്‍ കൊണ്ടുപോയി. കണ്‍മുന്നില്‍വെച്ചാണ് പ്രിയപ്പെട്ട പേരക്കുഞ്ഞുങ്ങള്‍ ഇല്ലാതായത്. തന്‍റെ മകളെയും നാല് പേരക്കുട്ടികളെയും മണ്ണ് വിഴുങ്ങുന്നത് കണ്ട് അലറിക്കരയാനല്ലാതെ ഒന്നും ചെയ്യാനായില്ല നസീറിന്.

സമാനമാണ് ജെറിന്‍റേയും ജെസിന്‍റേയും അവസ്ഥ. താങ്ങും തണലുമായിരുന്നു അവരുടെ പ്രിയപ്പെട്ട അച്ഛന്‍ ഷാജി. കുത്തിയൊലിച്ചുവന്ന ഉരുളില്‍ അദ്ദേഹവും പെട്ടുപോയി. അച്ഛനില്ലാത്ത ജീവിതത്തെയോർത്ത് പകച്ചുനില്‍ക്കുകയാണ് ഈ ചെറുപ്പക്കാർ.

വീടും കുടുംബവും നഷ്ടപ്പെട്ട ഇവരുടെ ആശങ്കയ്ക്ക് പരിഹാരം വേണമെന്നാണ് പ്രധാന ആവശ്യം.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News