യുവനേതാവിനെതിരെയുള്ള വെളിപ്പെടുത്തൽ: ശക്തമായ സൈബർ ആക്രമണം നേരിടുന്നതായി റിനി ജോർജ്

നേതാവിനെതിരെ സംഘടനാപരമായ നടപടി എടുക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി പറഞ്ഞു

Update: 2025-08-21 04:26 GMT

എറണാകുളം: യുവനേതാവിനെതിരെയുള്ള വെളിപ്പെടുത്തലിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് നടിയും മോഡലുമായ റിനി ആൻ ജോർജ്. നേതാവിൻ്റെ ഭാഗത്ത് നിന്നടക്കമാണ് ആക്രമണം ഉണ്ടാക്കുന്നതെന്നും റിനി പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്നും റിനി പറഞ്ഞു.

തൻ്റെ ഭാഗത്ത് സത്യമുണ്ട്. താൻ ഈ ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചു. അവരിൽ പലർക്കും ഇയാളിൽ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തിൽ ആ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. റിനി പറഞ്ഞു.

തനിക്ക് പല നേതാക്കളേയും പരിചയമുണ്ടെന്ന് സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് റിനി പറഞ്ഞു. വിഷയത്തിൽ നിയമനടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിമിനൽ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും റിനി പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News