'ഉമർ ഫൈസിയുടെ വിവാദ പ്രസംഗം മുശാവറ ചർച്ച ചെയ്യും'; വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കത്ത് നൽകി

നാളെ മലപ്പുറത്ത് വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്

Update: 2026-09-10 12:27 GMT

മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം. നാളെ മലപ്പുറത്താണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് സമ്മേളനം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സംഘാടക സമിതിക്ക് സമസ്ത നേതൃത്വം കത്ത് നൽകിയത്. ഉമർ ഫൈസി മുക്കത്തിന്‍റെ വിവാദ പ്രസംഗം 23ന് ചേരുന്ന മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് വിവരം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും നേതൃത്വം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കാൻ സംഘാടകസമിതി ഉടൻ യോഗം ചേരും. നാളെ മലപ്പുറത്ത് വെച്ചാണ് സമസ്തയിലെ ലീഗ് അനുകൂലികൾ വഖഫ് വിശദീകരണ സമ്മേളനം പ്രഖ്യാപിച്ചത്.

Advertising
Advertising

വഖഫ് ബോർഡ് അംഗങ്ങളും ഇടതുപക്ഷ കേന്ദ്രങ്ങളും നടത്തുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെയാണ് മലപ്പുറത്ത് വിശദീകരണ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി മീഡിയവണിനോട് പറഞ്ഞിരുന്നു. പരമ്പരാഗതമായി ലിബറലിസത്തെയും കമ്യൂണിസത്തെയും പ്രതിരോധിച്ചുപോന്ന സംഘടനയാണ് സമസ്തയെന്നും അതേ പാരമ്പര്യമാണ് തങ്ങളും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. . ഈ സമ്മേളനം ഏതെങ്കിലും വ്യക്തിക്കെതിരെയല്ല, മറിച്ച് സിപിഎം വേദിയിൽ വഖഫുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തെറ്റിദ്ധാരണകൾ തിരുത്താനാണ് ലക്ഷ്യമിടുന്നത്. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും നാസർ ഫൈസി പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നടന്ന സിപിഎം വഖഫ് വിശദീകരണ യോഗത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അതേ സ്ഥലത്ത് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഈ പരിപാടിയുടെ ഉദ്ഘാടകൻ. സാധാരണ ഇത്തരം വിശദീകരണ യോഗങ്ങളിൽ മുസ്‌ലിം ലീഗ് നേതാക്കൾ പങ്കെടുക്കാറില്ല. ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പരിപാടിക്ക് എത്തുന്നു എന്നത് ശ്രദ്ധേയമാണ്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News