യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചു; അമ്മയെ സഹകരണ ബാങ്കിൽ നിന്നും പിരിച്ചുവിട്ടതായി പരാതി

സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് നിസയെ പിരിച്ചുവിട്ടത്

Update: 2026-01-02 06:22 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചതിന്റെ പേരിൽ അമ്മയെ സര്‍വീസ് സഹകരണ ബാങ്കിൽ നിന്നും പിരിച്ചുവിട്ടതായി പരാതി. ഇടുക്കി തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടത്. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നടപടി എന്നാണ് ആരോപണം

ആറ് വർഷമായി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ തസ്തികയിൽ താൽക്കാലിക ജീവനക്കാരിയാണ് നിസ ഷിയാസ്. തൊടുപുഴ നഗരസഭയിലെ 21ാം വാർഡിൽ മത്സരിച്ച കോൺഗ്രസിന്റെ വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകൻ പ്രവർത്തനത്തിന് ഇറങ്ങി. ഇതാണ് പിരിച്ചുവിടാൻ കാരണമെന്നാണ് നിസയുടെ ആരോപണം

Advertising
Advertising

ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് മരിച്ച നിസയുടെ ഉപജീവന മാർഗമായിരുന്നു ബാങ്കിലെ ജോലി. എന്നാൽ ജോലി തൃപ്തികരമല്ലാത്തതിനാൽ മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചതിനാലാണ് നിസയെ പിരിച്ചുവിട്ടതെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News