മുഖ്യമന്ത്രി നടത്തുന്നത് ജനസദസ്സല്ല ഗുണ്ടാ സദസ്സാണ്: കെ.സുധാകരൻ

മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്ന് കെ. സുധാകരൻ ആരോപിച്ചു

Update: 2023-11-21 11:03 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തുന്നത് ഗുണ്ടാ സദസ്സെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇതിന്റെ തെളിവാണ് ഇന്നലെ പഴയങ്ങാടിയിൽ നടന്നത്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ

മർദ്ദിച്ചത്. രാവിലെ മുതൽ ജനസദസ്സ് വേദിയിലേക്ക് ഗുണ്ടകളെ വാഹനത്തിൽ കൊണ്ടിറക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു. ജനസദസ്സെന്നല്ല പറയേണ്ടത് ഗുണ്ടാ സദസ്സെന്നാണ്. അനുയോജ്യമായ പേരിടാൻ പിണറായി വിജയന് സാധിക്കുമെങ്കിൽ ഈ സദസ്സിന്റെ പേര് ഗുണ്ടാസദസ്സെന്നാകണം. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. മുഖ്യമന്ത്രി പറയുന്നത് അവരെ സംരക്ഷിക്കാന് വേണ്ടിയെന്നാണ് എന്നാൽ ഈ സംരക്ഷണം കേരളത്തിലെ ജനങ്ങൾക്കാവശ്യമില്ല.

Advertising
Advertising

കോടികണക്കിന് രൂപ ചിലവഴിച്ച് ഈ ഗുണ്ടാ സദസ്സ് നടത്താൻ മുഖ്യമന്ത്രി ഇറങ്ങി പുറപ്പെട്ടത് അതിസാഹസമാണ്. ഇത്രമാത്രം മൂഢമായ ഒരു സർക്കാരാണ് ഈ സർക്കാർ. അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പര്യായമാണ് മുഖ്യമന്ത്രി. ഗുണ്ടകളുടെ കൈയിലാണ് ഈ പാർട്ടിയും മന്ത്രി സഭയുമെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നും കെ സുധാകരൻ പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News