താത്ക്കാലികമായി സിലിണ്ടർ നൽകുന്നവർക്ക് മൂന്നാറിലേക്ക് ട്രിപ്പ്; ഓഫറുമായി ആലുവയിലെ ഹോട്ടൽ

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചിരുന്നു

Update: 2026-03-26 15:02 GMT

കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധംസൃഷ്ടിച്ച പ്രതിസന്ധിയും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ ക്ഷാമവും വലിയ പ്രതിസന്ധിയാണ് ഹോട്ടലുകളിലും സൃഷ്ടിച്ചത്. വീടുകളിലെ പാചകവാതകം ഹോട്ടലുകളിലുപയോഗിക്കാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം 'എല്‍പിജി ചാര്‍ജ്', 'ഗ്യാസ് സര്‍ചാര്‍ജ്' എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാൽ, പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ കട അടച്ചിടുന്നത് ഒഴിവാക്കാൻ ഹോട്ടലുകാർ പാചകവാതകം നൽകുന്നവർക്ക് വിനോദയാത്ര വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടൽ.

17 മുതൽ 19ന്റെ വരെ സിലിണ്ടറുകൾ താത്ക്കാലികമായി നൽകുന്നവർക്ക് ആലുവയിലെ സാഗർ ഹോട്ടൽ ഒരു ദിവസത്തെ മൂന്നാർ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അസം സ്വദേശികൾ ജോലി ചെയ്യുന്ന പല ഹോട്ടലുകളിലും ജീവനക്കാർ വോട്ട് ചെയ്യാൻ അസമിലേക്ക് പോയി. ഇത്തരം ഹോട്ടലുകാർ പലരും അവിടങ്ങളിലെ സിലിണ്ടറുകൾ കൂടിയ വിലയ്ക്ക് മറ്റ് ഹോട്ടലുകൾക്ക് നൽകാൻ തയാറാകുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News