യോഗ്യതയില്ലാത്ത വിദ്യാർഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം

Update: 2022-12-09 19:04 GMT

കോഴിക്കോട്: യോഗ്യതയില്ലാത്ത വിദ്യാർഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്‌. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.

കഴിഞ്ഞമാസം 29-ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലു ദിവസം വിദ്യാർഥിനി ക്ലാസ്സിലിരുന്നു. അഞ്ചാം ദിവസം മുതൽ വിദ്യാർഥിനി ക്ലാസിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്.

അതേസമയം,കോളജിന്റെ ഹാജർ ബുക്കിലും കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ പ്രവേശന രജിസ്റ്ററും ഹാജർ ബുക്കും താരതമ്യം ചെയ്തപ്പോഴാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന് മനസിലാകുന്നത്. 

Advertising
Advertising

പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചെന്ന് വിദ്യാർഥി വാട്‌സ്ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശം അയച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

അതേസമയം വിദ്യാർഥിനി മൂന്ന് ദിവസമാണ് ക്ലാസ്സിലിരുന്നതെന്നും അഡ്മിറ്റ് കാർഡ് നൽകിയിരുന്നില്ലെന്നുമാണ് സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ കെ.ജി സജിത് കുമാറിന്റെ പ്രതികരണം. രണ്ടാം ഘട്ട അലോട്‌മെന്റിലാണ് വിദ്യാർഥിനി വന്നതെന്നും രാവിലെ കുട്ടികൾ ഒരുമിച്ചു വന്നപ്പോൾ താല്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News