ഉത്തരാഖണ്ഡ് ബസ് അപകടം; മരണം 32 ആയി

അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.

Update: 2022-10-05 15:02 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിറ​യെ യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. 18 പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി.

പൗരി ഗഢ്‍വാൾ ജില്ലയിലെ റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. 21 പേരെ രാത്രി തന്നെ പൊലീസും എസ്.ഡി.ആർ.എഫും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവരിൽ മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

50 പേരാണ് ബസിലുണ്ടായിരുന്നത്. 500 മീറ്റർ ആഴത്തിലേക്കാണ് ബസ് മറിഞ്ഞത്. സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സ്ഥലത്ത് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശനം നടത്തി.

ഉത്തരാഖണ്ഡിൽ ഇന്നലെ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. ദ്രൗപതി ദണ്ഡ കൊടുമുടിയിൽ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരെല്ലാവരും ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്. 14 പേരെ രക്ഷപെടുത്തി. 28 പർവതാരോഹകരാണ് ഇവിടെ കുടുങ്ങിയത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News