ഉമ്രാൻ മാലികും ദീപക് ചഹാറും എവിടെ? രോഹിതിനോട് ചോദ്യങ്ങളുമായി ഹർഭജൻ

ആവേശം അവസാന ഓവറിലേക്ക് എത്തിയെങ്കിലും സമ്മർദങ്ങളെ അതിജീവിച്ച് ശ്രീലങ്ക അടിച്ചും ഓടിയും വിജയം എടുക്കുകയായിരുന്നു

Update: 2022-09-07 08:37 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: നാല് വിക്കറ്റിനായിരുന്നു ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ജയം. ആവേശം അവസാന ഓവറിലേക്ക് എത്തിയെങ്കിലും സമ്മർദങ്ങളെ അതിജീവിച്ച് ശ്രീലങ്ക  അടിച്ചും ഓടിയും വിജയം എടുക്കുകയായിരുന്നു. ഇന്ത്യയുടെ പരാജയത്തിന് പല കാരങ്ങണങ്ങളും തെരയുന്നുണ്ട്. ഇപ്പോഴിതാ നായകൻ രോഹിത് ശർമ്മയോട് നാല് ചോദ്യങ്ങൾ ചോദിച്ച് മുൻ താരം ഹർഭജൻ സിങ് എത്തിയിരിക്കുന്നു.

"150 കിലോമീറ്റര്‍ വേഗതയില്‍ പന്ത് എറിയുന്ന ഉമ്രാൻ മാലിക് എവിടെ, മികച്ച സ്വിങ് ബൗളറായിരുന്നിട്ടും ദീപക് ചാഹർ അവിടെ ഇല്ലായിരുന്നോ, ഈ ആളുകൾ അവസരങ്ങൾ അര്‍ഹിക്കുന്നില്ലെ?? എന്തുകൊണ്ടാണ് ദിനേശ് കാർത്തികിന് തുടർച്ചയായി അവസരങ്ങൾ ലഭിക്കാത്തത്? നിരാശാജനകമാണ് കാര്യങ്ങള്‍' ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു. 

ആറു വിക്കറ്റിനാണ് ഇന്ത്യയെ ശ്രീലങ്ക തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 174 എന്ന വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലങ്ക മറികടക്കുകയായിരുന്നു. അവസാന ഓവറുകളിലെ സമ്മർദം അതിജീവിച്ചാണ് ലങ്ക തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള സൂചന നൽകിക്കൊണ്ട് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മക്ക് മാത്രമാണ് തിളങ്ങാനായത്.

72 റൺസാണ് രോഹിത് നേടിയത്. മറുപടി ബാറ്റിങിൽ ലങ്കക്ക് മികച്ച തുടക്കം ലഭിച്ചു. അവരുടെ ആദ്യ വിക്കറ്റ് വീണത് ടീം സ്‌കോർ 97ൽ നിൽക്കെ. തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണെങ്കിലും ലങ്ക പതറിയില്ല. നായകൻ ദശുൻ ശനകയും ഭാനുക രജപക്‌സയും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പതുൻ നിസങ്ക(52) കുശാൽ മെൻഡിസ്(57) എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറർമാർ.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News