20 മിനിറ്റില്‍ കുടിച്ചത് രണ്ടു ലിറ്റര്‍ വെള്ളം; 35കാരി കുഴഞ്ഞുവീണു മരിച്ചു

അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം

Update: 2023-08-07 05:35 GMT

ആഷ്‍ലി സമ്മേഴ്സ്

ന്യൂയോര്‍ക്ക്: അമിത ജലപാനത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. 35കാരിയായ അഷ്‍ലി സമ്മേഴ്സ് എന്ന യുവതിയാണ് മരിച്ചത്.

ഇന്ത്യാനയിലെ ഫ്രീമാന്‍ തടാകം അവധി ആഘോഷിക്കാനെത്തിയ ആഷ്‍ലി നിര്‍ജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമിതമായി വെള്ളം കുടിക്കുകയായിരുന്നു. നാലു കുപ്പി വെള്ളമാണ് ആഷ്‍ലി കുടിച്ചത്. 20 മിനിറ്റിനുള്ളിൽ ഏകദേശം രണ്ടു ലിറ്റര്‍ വെള്ളം കുടിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിക്കുകയും ചെയ്തു. ഒരാളുടെ രക്തത്തിലെ സോഡിയത്തിന്റെ അളവ് 'അസാധാരണമായി കുറയുമ്പോൾ' സംഭവിക്കുന്ന ജല വിഷാംശം എന്നറിയപ്പെടുന്ന ഹൈപ്പോനട്രീമിയ മൂലമാണ് യുവതി മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു ദിവസം മുഴുവന്‍ കുടിക്കേണ്ട വെള്ളമാണ് 20 മിനിറ്റിനുള്ളില്‍ ആഷ്‍ലി കുടിച്ചതെന്ന് സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.

Advertising
Advertising

വെള്ളം കുടിച്ചതിനു ശേഷം ആഷ്‍ലിക്ക് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു. അബോധാവസ്ഥയിലായതോടെ വീട്ടുകാര്‍ ഐയു ഹെൽത്ത് ആർനെറ്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപൂർവമാണെങ്കിലും, ജലത്തിന്റെ വിഷാംശം മാരകമായേക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ഇത് സംഭവിക്കുന്നു. ജലവിഷബാധയുടെ ലക്ഷണങ്ങളിൽ പൊതുവെ അസ്വസ്ഥത അനുഭവപ്പെടുന്നതും പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയും ഉൾപ്പെടുന്നു.മരണശേഷം ആഷ്‍ലിയുടെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് ദാനം ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News