ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിലും കടുത്ത നടപടി; റമദാനിൽ അൽ അഖ്‍സ പള്ളിയിൽ പ്രവേശനം അനുവദിക്കരുതെന്ന് ഇസ്രായേൽ മന്ത്രി

ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ഈജിപ്ത് അതിർത്തിയിൽ കെട്ടിട നിർമാണമെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി

Update: 2024-02-17 01:26 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: റഫക്ക് നേരെ കരായാക്രമണ ഭീഷണിയുമായി ഇസ്രായേൽ. റമദാനിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കരുത് എന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായാണ് മന്ത്രി ബെൻ ഗവിർ രംഗത്തെത്തിയത്. റമദാനിൽ വെസ്റ്റ് ബാങ്കിൽ നിന്ന് ഫലസ്തീനികളെ മസ്ജിദുൽ അഖ്സയിൽ പ്രാർഥന നടത്താൻ അനുവദിക്കരുതെന്ന് ബെൻ ഗവിർ ആവശ്യപ്പെട്ടു. ഞായറാഴ്ച ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ഈ വിഷയം ചർച്ചക്കെടുക്കും.

റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഇസ്രായേലിനോട്ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സിനാ പ്രവിശ്യയിലെ നിർമാണ ജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി. റഫക്കു നേരെ കരയാക്രമണ സന്നാഹങ്ങളമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, ഈജിപ്ത് അതിർത്തിയിൽ വിപുലമായ നിർമാണ ജോലികൾ പുരോഗമിക്കുന്നതായ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് സിനാ പ്രവിശ്യയിലെ നിർമാണജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി. 

Advertising
Advertising

ഈജിപ്തിന്‍റെ വടക്ക് ഗസ്സയോട് ചേർന്ന സിനാ പ്രവിശ്യയിൽ കൂറ്റൻ മതിലോടു കൂടി ഒറ്റപ്പെട്ട ബഫർ സോൺ നിർമിക്കുന്നതായ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവിടെ ഏഴ് മീറ്റർ ഉയരത്തിൽ കൂറ്റൻ മതിൽ നിർമാണം പൂർത്തിയായെന്നും ഹ്യൂമൻറൈറ്റ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറന്തള്ളി പുനരധിവസിപ്പാക്കാനുള്ള നീക്കത്തിൽ പങ്കാളിത്തം വഹിക്കില്ലെന്നും ഈജിപ്ത് വ്യക്തമാക്കി.

അതേസമയം, റഫക്കു നേരെയുള്ള ആക്രമണ നീക്കത്തിൽ നിന്ന് പിന്തിരിയില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു. ഉചിത സമയത്ത് ആക്രമണം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ചയോടെ രാഷ്ട്രീയ നേതൃത്വത്തിനു മുമ്പാകെ സൈന്യം റഫ ആക്രമണ പദ്ധതി അവതരിപ്പിക്കുമെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാൽ വൻ മാനുഷിക ദുരന്തത്തിന് കാരണമാകുന്ന റഫ ആക്രമണത്തിന് ഇസ്രായേൽ തുനിയുമെന്ന് താൻ കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. ഈജിപ്തും ഖത്തറും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാറിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സമ്മർദം മുൻനിർത്തി വെടിനിർത്തൽ കരാറിന് ഇസ്രായേൽ തങ്ങളുടെതായ മാർഗരേഖ ഉടൻ കൈമാറുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.ഹമാസ് ഉപാധി അംഗീകരിച്ച് ആക്രമണം നിർത്താനോ ഗസ്സ വിടാനോ ഒരുക്കമല്ലെന്ന് നെതന്യാഹു ബൈഡനെ അറിയിച്ചു.

 വംശഹത്യാ ചട്ടങ്ങൾ അംഗീകരിച്ച് നടപ്പാക്കാനുള്ള ബാധ്യത വിസ്മരിക്കരുതെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടു. 133 നാൾ നീണ്ട ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ വംശഹത്യാകുറ്റം തുടരുന്നതിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ. ഫലസ്തീൻ ഭൂമിയിലെ ഇസ്രായേൽ അധിനിവേശത്തിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News