Quantcast

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കൾ, ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്: രാഹുൽ ഗാന്ധി

ഹിന്ദുത്വവാദിക്ക് പലരെയും പേടിയാണ്. അതിൽ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സിൽ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു -രാഹുൽ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2022-08-29 10:03:09.0

Published:

12 Dec 2021 9:15 AM GMT

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കൾ, ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്: രാഹുൽ ഗാന്ധി
X

അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും താൻ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ മഹാറാലിയാണ് പരാമർശം. ''മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്‌സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്നാണ്. എന്നാൽ ഹിന്ദുത്വ വാദിയായ ഗോഡ്‌സേ ഗാന്ധിജിയുടെ ശിരസ്സിൽ മൂന്നു വെടിയുണ്ടകൾ പായിച്ചു. ഹിന്ദുത്വവാദിക്ക് അധികാരം മതി, സത്താഗ്രഹ് - അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും.'' രാഹുൽ പറഞ്ഞു.




''ഹിന്ദുത്വവാദിക്ക് സത്യം വേണ്ടേവേണ്ട. അവർക്ക് അധികാരം മതി. അതിന്‌വേണ്ടി ആക്രമിക്കും കൊല്ലും. എന്തും പറയും. അവർക്ക് പലരെയും പേടിയാണ്. അതിൽ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സിൽ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു'' രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു നേർക്കുനേർ പോരാടും. ഹിന്ദുത്വവാദി പിന്നിൽ നിന്നടിക്കും. മാപ്പു പറയും. ഈ ദേശം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദിയുടെതല്ല. അതിനാൽ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളുടെ രാജ്യമാക്കണമെന്നും -രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ സംവിധാനങ്ങളെല്ലാം ഒരു സംഘടനയുടെ കയ്യിലാണെന്നും രാഹുൽ പറഞ്ഞു.





ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദുത്വവാദി ഭരണമാണെന്നും ഈ ഹിന്ദുത്വവാദി ഭരണം നീക്കി, നമുക്ക് ഹിന്ദു രാജ് കൊണ്ടു വരണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലിയിൽ പങ്കെടുത്തു.

ലോകം മുഴുവൻ ചുറ്റാൻ പോകുന്ന ' ടൂറിസ്റ്റ് 'പ്രധാനമന്ത്രിക്ക് 10 കിലോമീറ്റർ അകലെ സമരം ചെയ്തിരുന്ന കർഷകരെ കാണാൻ സമയം കിട്ടിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു. രാജ്യതലസ്ഥാനത്ത് സമരം ചെയ്ത കർഷകരോട് സംസാരിക്കാൻ ഒരിക്കൽ പോലും മോദി ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 70 വർഷം കൊണ്ട് കോൺഗ്രസ് നിർമിച്ചെടുത്തതെല്ലാം ബി.ജെ.പി സർക്കാർ വിറ്റുകൊണ്ടിരിക്കുകയാണ്. മോദി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണിതുവരെ ചെയ്തത്. 70 വർഷം കൊണ്ട് കോൺഗ്രസ് എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമാണ് തിരിച്ചു ചോദിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത്. എയിംസ്, വിമാനത്താവളം എല്ലാം വിറ്റുതുലച്ചു. ഈ സർക്കാർ അവർക്ക് വേണ്ടപ്പെട്ടവ്യവസായികൾക്ക് വേണ്ടി മാത്രമാണ്പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


Congress leader Rahul Gandhi has said that those in power are fake Hindus Hindus and Hindutva are two: Rahul Gandhi

TAGS :

Next Story