Quantcast

അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയതിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു

അടിസ്ഥാന ആവശ്യങ്ങള്‍ ഏതൊക്കെയാണെ് കണ്ടെത്തേണ്ടതും സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കത്തിൽ പരാമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-12 10:16:22.0

Published:

12 Dec 2022 10:13 AM GMT

അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയതിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു
X

ന്യൂഡൽഹി: കടുകുമണ്ണ ഊരിൽ നിന്ന് ഗർഭിണിയെ പുതപ്പിൽ ചുമന്ന് കൊണ്ടുവന്ന സംഭവത്തിൽ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു. ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. വിശദമായ അന്വേഷണം നടത്താനും നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ ഏതൊക്കെയാണെ് കണ്ടെത്തേണ്ടതും സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്നും കത്തിൽ പരാമർശിച്ചു.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സുമതി മുരുകൻ(25) എന്ന യുവതിയെ കി.മീറ്ററുകളോളം തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയിൽ യുവതി പരിശോധനയ്‌ക്കെത്തിയിരുന്നു. പരിശോധന പൂർത്തിയാക്കി ഊരിലേക്ക് മടങ്ങുകയും ചെയ്തു. രാത്രി 12 മണിയോടെയാണ് പ്രസവവേദന അനുഭവപ്പെടുന്നത്. തുടർന്ന് ആംബുലൻസിനായി വിളിച്ചു. എന്നാൽ, ഇവരുടെ ഊരിലേക്ക് ആംബുലൻസിന് എത്താൻ ഗതാഗതസൗകര്യമില്ല. ആനവായി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വരെ മാത്രമേ ആംബുലൻസിന് എത്താനാകൂ. അതുകഴിഞ്ഞുള്ള വനപാതയിലൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമില്ല.

എന്നാൽ, ഇവർക്ക് കൃത്യസമയത്ത് ആംബുലൻസിന്റെ സഹായം ലഭിച്ചില്ല. നിരവധി തവണ കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലേക്കും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയത്. തുടർന്നാണ് ഇവർ ഗർഭിണിയെ തുണിമഞ്ചലിൽ കെട്ടി നടന്നത്. തുടർന്ന് ആംബുലൻസിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഞ്ചരയോടെ ആശുപതിയിലെത്തിക്കുകയും യുവതി പ്രസവിക്കുകയും ചെയ്തു.

TAGS :

Next Story