മമത ബാനര്‍ജിക്ക് നേരെ നന്ദിഗ്രാമില്‍ ആക്രമണം
അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത ബാനര്‍ജി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്. കാലിന് പരിക്കേറ്റു. നിലത്തുവീഴുന്നതിനിടെ മുഖത്തും പരിക്കേറ്റു. പ്രചാരണം വെട്ടിച്ചുരുക്കി മമത കൊൽക്കത്തയിലേക്ക് മടങ്ങി.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്ന് മമത പറഞ്ഞു. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചു.
ബംഗാളിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയതിന് പിന്നാലെ ഡിജിപി വിരേന്ദറിനെ ഇലക്ഷന്‍ കമ്മീഷന്‍ ആ സ്ഥാനത്ത് നിന്ന് മാറ്റുകയുണ്ടായി. അടുത്ത ദിവസമാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്.
#WATCH West Bengal CM Mamata Banerjee shifted to the back seat of her vehicle after she claimed she was pushed by a few people and suffered a leg injury in Nandigram pic.twitter.com/49wTQ5ye5S
— ANI (@ANI) March 10, 2021
നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമാണ് നടക്കാന്‍പോകുന്നത്. അടുത്തകാലം വരെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന, നന്ദിഗ്രാം സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ മമതയുടെ എതിരാളി. 2016ലെ തെരഞ്ഞെടുപ്പില്‍ സുവേന്ദു ആണ് ഇവിടെ വിജയിച്ചത്. അന്ന് തൃണമൂല്‍ സ്ഥാനാര്‍ഥിയായാണ് മമത മത്സരിച്ചത്.