ദേ ദിങ്ങനെയാണ് പൊറോട്ടയും മട്ടണും കഴിക്കേണ്ടത്; അജുവിനും സാനിയക്കും ക്ലാസെടുത്ത് നിവിന്‍ പോളി

കൊല്ലത്തെ പ്രശസ്തമായ എഴുത്താണിക്കട റസ്റ്റോറന്‍റില്‍ നിന്നാണ് ഈ കാഴ്ച

Update: 2022-09-24 04:27 GMT

മലയാളികളുടെ വികാരമാണ് പൊറോട്ടയും ബീഫും. ഈ വിഭവം കഴിക്കാത്തവരും ഇഷ്ടപ്പെടാത്തവരും ചുരുക്കമാണ്. അതുപോലെ തന്നെയാണ് പൊറോട്ട-മട്ടണ്‍ കോമ്പിനേഷന്‍. കഴിക്കുന്നത് കണ്ടാല്‍ തന്നാല്‍ നാവില്‍ വെള്ളമൂറുമെന്നാണ് ഭക്ഷണപ്രേമികള്‍ പറയുന്നത്. ഇപ്പോഴിതാ പൊറോട്ട കഴിക്കുന്നത് എങ്ങനെയെന്ന് താരങ്ങളായ അജു വര്‍ഗീസിനും സാനിയ ഇയ്യപ്പനും പരിചയപ്പെടുത്തുകയാണ് നടന്‍ നിവിന്‍ പോളി.

കൊല്ലത്തെ പ്രശസ്തമായ എഴുത്താണിക്കട റസ്റ്റോറന്‍റില്‍ നിന്നാണ് ഈ കാഴ്ച. ഇവിടുത്തെ പ്രസിദ്ധമായ കുഞ്ഞന്‍ പൊറോട്ടയും മട്ടണ്‍ കറിയുമാണ് നിവിനും അജുവും സാനിയയും കഴിക്കുന്നത്. പെറോട്ട മട്ടണ്‍ ചാറില്‍ മുക്കി കഴിക്കുന്നത് എങ്ങനെയാണെന്ന് സഹപ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ് നിവിന്‍. ഇതു കണ്ട് അടുത്തിരിക്കുന്ന അജു കൗതുകത്തോടെ നോക്കുന്നുമുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്‍റ പ്രമോഷന്‍ തിരക്കുകള്‍ക്കിടെയാണ് സംഭവം.

Advertising
Advertising

സാറ്റര്‍ഡേ നൈറ്റ് ഈ മാസം 29ന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പ്,സിജു വില്‍സണ്‍, ഗ്രേസ് ആന്‍റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, വിജയ് മേനോൻ , അശ്വിൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. റോഷന്‍റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്.

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News