ഇരയ്ക്കൊപ്പം എന്നു പറയാന്‍ എളുപ്പം, കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന് പറയാന്‍ ആരുമില്ല: ജോയ് മാത്യു

അതിജീവനം എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആക്രമിക്കപ്പെട്ട നടി പങ്കുവച്ച കുറിപ്പിനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു

Update: 2022-01-11 08:11 GMT

അതിജീവനം എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് ആക്രമിക്കപ്പെട്ട നടി പങ്കുവച്ച കുറിപ്പിനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ നടിക്കൊപ്പമെന്ന് പറയാനെളുപ്പമാണെന്നും കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന പറയാന്‍ ആരുമില്ലെന്നും നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.



''ഇരയ്ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്. കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല'' ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന് പിന്തുണയമായി നിരവധി പേരാണ് എത്തുന്നത്. താങ്കളിലൂടെ ഒരു തുടക്കമാകട്ടെ എന്നും അങ്ങനെയാണ് വേണ്ടതെന്നുമാണ് കമന്‍റുകള്‍.

Advertising
Advertising

ഇരയാക്കപ്പെട്ടതിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നായിരുന്നു നടിയുടെ പോസ്റ്റ് ''അഞ്ചുവർഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.''

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News