രാഹുല്‍ രാഷ്ട്രീയത്തിന് അനുയോജ്യനല്ല; അഭിനയത്തില്‍ ഒരു കൈ നോക്കാമായിരുന്നുവെന്ന് കങ്കണ

സോണിയാ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതെന്നും നടി

Update: 2024-04-04 09:20 GMT

കങ്കണ/രാഹുല്‍ ഗാന്ധി

മാണ്ഡി: ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്ന് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. സോണിയാ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതെന്നും നടി ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'' '3 ഇഡിയറ്റ്‌സ്' എന്ന സിനിമയിൽ നമ്മൾ കണ്ടതുപോലെ. കുട്ടികൾ കുടുംബവാദത്തിൻ്റെ ഇരകളാകുന്നു. അതുപോലെയാണ് രാഹുൽ ഗാന്ധിയുടെ അവസ്ഥ,"രാഹുലിനെയും പ്രിയങ്കയെയും രാഷ്ട്രീയത്തിൽ തുടരാൻ അമ്മ പീഡിപ്പിക്കുകയാണെന്നും അവരെ സ്വന്തം ജീവിതം നയിക്കാൻ അനുവദിക്കണമായിരുന്നുവെന്നും നടി പറഞ്ഞു. 50 വയസിന് മുകളിലാണെങ്കിലും രാഹുല്‍ എല്ലായ്പ്പോഴും യുവനേതാവായി അവതരിപ്പിക്കപ്പെടുകയാണ് . “അദ്ദേഹം സമ്മർദ്ദത്തിലാണെന്നും വളരെ ഏകാന്തതയിലാണെന്നും എനിക്ക് തോന്നുന്നു,” കങ്കണ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ മറ്റെന്തെങ്കിലും തൊഴില്‍ അനുവദിക്കാമായിരുന്നു. അഭിനയത്തില്‍ ഒരു കൈ നോക്കാമായിരുന്നുവെന്നും ക്യൂന്‍ താരം പരിഹസിച്ചു.

Advertising
Advertising

''അഭിനയത്തിലേക്ക് കടന്നിരുന്നുവെങ്കില്‍ നല്ലൊരു നടനാകാമായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മ ലോകത്തിലെ ധനികയായ സ്ത്രീകളില്‍ ഒരാളാണ്. സമ്പത്തിന് ക്ഷാമമില്ല. ഇയാൾ ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും എന്നാൽ വിവാഹം കഴിക്കുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു.20 വർഷമായി സിനിമാരംഗത്തുണ്ട്. ആഡംബര ജീവിതം നയിച്ചു. ഞാൻ എന്നെ ഒരു നേതാവായി കാണുന്നില്ല. ജനങ്ങളെ സേവിക്കാനുള്ള ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ഥി മാത്രമാണ് ഞാന്‍'' കങ്കണ പറഞ്ഞു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ഇപ്പോൾ ഡിലീറ്റ് ചെയ്ത വിവാദ പോസ്റ്റ് തന്നെ വേദനിപ്പിച്ചെന്നും താരം വ്യക്തമാക്കി. "ഇത് വളരെ വേദനാജനകമാണ്. പുരുഷന്മാർ അവരുടെ കരിയർ ഉണ്ടാക്കാൻ പുറപ്പെടുന്ന സമയത്ത്, സ്ത്രീകൾ സ്വയം മറയ്ക്കാനും വസ്ത്രങ്ങൾ ശരിയായി ധരിക്കാനും പറയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ഇങ്ങനെ ഒരിക്കലും ചെയ്യരുത്'' കങ്കണ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News