പുലർച്ചെ മൂന്ന് മണിക്കും ഫുട്ബോൾ കളിക്കാം; ലോകത്ത് സമയം ബാധകമല്ലാത്ത ഒരു ദ്വീപ്

ആർട്ടിക് സർക്കിളിന് വടക്കുള്ള ഒരു ചെറിയ മത്സ്യബന്ധന ദ്വീപ് സമയവുമായുള്ള അതിന്റെ അസാധാരണ ബന്ധം കാരണം ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്

Update: 2025-11-22 14:54 GMT

ഓസ്‌ലോ: ആർട്ടിക് സർക്കിളിന് വടക്കുള്ള ഒരു ചെറിയ മത്സ്യബന്ധന ദ്വീപായ സോമറോയ് സമയവുമായുള്ള അതിന്റെ അസാധാരണ ബന്ധം കാരണം ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 300ൽ താഴെ ആളുകൾ മാത്രം താമസിക്കുന്ന ഈ നോർവീജിയൻ ദ്വീപ് ചില കാലങ്ങളിൽ സമയത്തെ ലംഘിക്കുന്ന ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് പേരുകേട്ടതാണ്.

വേനൽ കാലത്തിലെ 69 ദിവസം സൂര്യൻ ഇവിടെ തുടർച്ചയായി വെളിച്ചം വീശുന്നു. അർധരാത്രിയിലും സൂര്യൻ ചക്രവാളത്തിന് മുകളിൽ തങ്ങിനിൽക്കുമ്പോൾ സോമറോയ് തടസമില്ലാത്ത പകൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കും. ഈ കാലയളവിൽ സോമറോയ് ദ്വീപിലെ ദൈനംദിന ജീവിതത്തിൽ അസാധാരണമാംവിധം വ്യത്യാസമുണ്ടാകും.

Advertising
Advertising

ഫുട്ബോൾ മത്സരങ്ങൾ പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമാണ് ആരംഭിക്കും, കുട്ടികൾ പുലർച്ചെക്ക് മുന്നേ മീൻ പിടിക്കാൻ പോകുന്നു, ഉടമകൾക്ക് താൽപ്പര്യം തോന്നുമ്പോൾ മാത്രം കടകൾ തുറക്കുന്നു. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും ക്ഷീണിക്കുമ്പോൾ ഉറങ്ങുകയും ചെയ്യുമെന്ന് പ്രദേശവാസികൾ. ഇവിടെ കർശനമായ ഷെഡ്യൂളുകൾ അനാവശ്യമായി കണക്കാക്കപ്പെടുന്നു.

എന്നാൽ വേനൽക്കാലം അതിരുകളില്ലാത്ത പകൽ വെളിച്ചം കൊണ്ടുവരുമ്പോൾ ശൈത്യകാലം നേരെ വിപരീതമാണ്. നവംബറിനും ജനുവരിക്കും ഇടയിൽ ഇവിടെ സൂര്യൻ ഉദിക്കുന്നില്ല. ഈ കാലഘട്ടം സോമറോയിൽ ധ്രുവ രാത്രിയുടെ (Polar Night) കാലമാണ്. ഇരുട്ട് രാത്രിയിലെ വടക്കൻ വെളിച്ചങ്ങളുടെ പ്രദർശനത്തിനുള്ള പശ്ചാത്തലമായി മാറുന്നു. ആകാശത്ത് പ്രദർശനം തീർക്കുന്ന പച്ചയും വയലറ്റ് നിറങ്ങളിലുള്ള വെളിച്ചത്തെ വീക്ഷിച്ചുകൊണ്ട് നീണ്ട വൈകുന്നേരങ്ങളിൽ നാട്ടുകാർ വെളിയിൽ ഒത്തുകൂടുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ച കൂടിയാണിത്. 


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News