ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍

നവംബര്‍ ഒന്നു മുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.

Update: 2022-12-22 19:23 GMT

ദോഹ: ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍. നവംബർ 18 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് കാലയളവിലാണ് ഇത്. 1.84 കോടിയിലേറെ ആരാധകര്‍ യാത്രക്കായി ദോഹ മെട്രോ ഉപയോഗിച്ചു.

ഖത്തർ ലോകകപ്പിന്റെ‌ വിജയത്തിൽ ഏറ്റവും നിർണായകമായത് രാജ്യത്തെ പൊതുഗതാഗത സംവിധാനമായിരുന്നു. എട്ട് സ്റ്റേഡിയങ്ങളിലേക്കും അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ അടക്കമുള്ള കേന്ദ്രങ്ങളിലേക്കും‌ സഞ്ചാരത്തിന് ജനങ്ങള്‍ ആശ്രയിച്ചത് പൊതുഗതാഗതത്തെയാണ്. നവംബര്‍ ഒന്നുമുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.

Advertising
Advertising

ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ദോഹ മെേട്രാ വഴി 18.416 ദശലക്ഷം യാത്രക്കാരാണ് ലക്ഷ്യത്തിലെത്തിയത്. ലുസൈല്‍ ട്രാമില്‍ എട്ട് ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.

ഫിഫ ലോകകപ്പ് ആരംഭിച്ചത് മുതൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ പൊതു ഗതാഗത മേഖല അതിന്റെ മുഴുവൻ സേവനങ്ങളിലും ശ്രദ്ധേയമായ റെക്കോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ലോകകപ്പിനോടനുബന്ധിച്ച് 26425 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഖത്തർ എയർവേസ് മാത്രം 14,000 സർവീസുകളാണ് ലോകകപ്പ് കാലത്ത് നടത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News