ഫലസ്തീന് നീതി ഉറപ്പാക്കണം: ഒമാൻ

സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സമാധാനത്തിലേക്കുള്ള ചുവടുകൾ വെക്കാൻ ഇസ്രായേലിനോട് ഒമാൻ ആവശ്യപ്പെട്ടു.

Update: 2021-12-02 18:19 GMT

ഫലസ്തീന് നീതി ഉറപ്പാക്കണമെന്ന് ഒമാൻ യുഎൻ യോഗത്തിൽ ആവശ്യപ്പെട്ടു. മിഡിലീസ്റ്റിലും ലോകത്തെമ്പാടും സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും ഒമാൻ വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാര്യത്തിലും ഒമാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങൾ മേഖലയിൽ സമാധാനം നൽകില്ലെന്നും ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ തയ്യാറാകാത്തതും ഫലസ്തീൻ വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വവുമാണ് ഇത്രയധികം ലംഘനങ്ങൾ വർധിക്കാനുള്ള പ്രധാനകാരണം.

സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സമാധാനത്തിലേക്കുള്ള ചുവടുകൾ വെക്കാൻ ഇസ്രായേലിനോട് ഒമാൻ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ഒമാൻ പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ പറഞ്ഞു

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News