സൗദിയിൽ ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 15328 നിയമലംഘകർ

നിയമനടപടികൾ പൂർത്തിയായ 13250 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം

Update: 2022-12-31 15:19 GMT
Editor : afsal137 | By : Web Desk
Advertising

ദമ്മാം: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 15328 നിയമം ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസരേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ. തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ പതിമൂവായിരം പേരെ രാജ്യത്ത് നിന്നും നാട് കടത്തിയതായും മന്ത്രാലയം അറിയിച്ചു.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ സൗദിയിൽ ശക്തമായി തുടരുയാണ്. 8808 ഇഖാമ നിയമ ലംഘകരും 4038 അതിർത്തി സുരക്ഷാചട്ട ലംഘകരും 2482 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 552 പേരും ഇതിലുൾപ്പെടും. പിടിയിലായവരിൽ 48 ശതമാനം യമനികളും 47 ശതമാനം എത്യോപ്യക്കാരും 5 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾവഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 116 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 13250 നിയമലംഘകരെ ഒരാഴ്ച്ചക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News