സൗദിക്കും ചൈനക്കുമിടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവസിന് തുടക്കം

സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ സർവീസ്.

Update: 2024-05-07 16:52 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദിക്കും ചൈനക്കുമിടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവസിന് തുടക്കമായി. ചൈന ഏയർലൈൻസിന്റെ ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലിറങ്ങി. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. ജൂലൈ രണ്ട് മുതൽ സർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴായി ഉയർത്തും. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ സർവീസ്.കന്നി യാത്രയിലെ യാത്രക്കാരെയും വിമാന ജീവനക്കാരെയും റിയാദ് വിമാനത്താവള ഉദ്യോഗസ്ഥരും സൗദി സിവിൽ ഏവിയേഷൻ അതികൃതരും ചേർന്ന് സ്വീകരിച്ചു. ബെയ്ജിംഗിൽ നിന്നും റിയാദിലേക്ക് നേരിട്ടാണ് സർവീസ്. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിൽ സർവീസ് മുഖ്യ പങ്ക് വഹിക്കുമെന്ന് ഗാക്ക അതികൃതർ വ്യക്തമാക്കി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും രാജ്യത്തെ എയർകണക്ടിവിറ്റി വർധിപ്പിക്കുന്നതിനും വ്യോമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കൂടിയാണ് സർവീസ്. സർവീസ് വ്യവസായികൾക്കും നിക്ഷേപകർക്കും ഏറെ പ്രയോജനപ്രദമാകും. ഒപ്പം ടൂറിസം മേഖലയിൽ സൗദി ലക്ഷ്യമിടുന്ന നേട്ടങ്ങൾ എളുപ്പം പൂർത്തീകരിക്കുന്നതിനും സർവീസ് ഗുണകരമാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News