തായ്‌ലാന്റ് പൗരൻ മോഷണം നടത്തിയത് ബന്ധം വഷളാക്കി; ഒടുവിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് സൗദി

കഴിഞ്ഞ ജനുവരി 22ന് തായ് പ്രധാനമന്ത്രി സൗദിയിലെത്തി നടത്തിയ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനമായത്

Update: 2022-03-10 17:54 GMT
Editor : afsal137 | By : Web Desk

തായ്‌ലാന്റിലേക്ക് യാത്ര ചെയ്യാൻ സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി സൗദി പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചു. കൂടാതെ തായ്‌ലാന്റ് പൗരന്മാർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കും പിൻവലിച്ചിട്ടുണ്ട്. 32 വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു തായ് തൊഴിലാളി സൗദിയിൽ നടത്തിയ മോഷണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ചക്ക് കാരണമായത്.

1989ൽ ഒരു തായ് തൊഴിലാളി സൗദി കൊട്ടാരത്തിൽനിന്ന് ബ്ലൂ ഡയമണ്ടടക്കമുള്ള അപൂർവ രത്നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്ലാന്റിലേക്ക് കടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കം. തായ് ഉദ്യോഗസ്ഥർ ആഭരണങ്ങൾ കണ്ടെടുത്ത് സൗദിക്ക് തിരിച്ചു നൽകിയെങ്കിലും, അവയെല്ലാം വ്യാജമാണെന്ന് സൗദി അറേബ്യ തിരിച്ചറിഞ്ഞു. ഇതോടെ കേസ് അന്വേഷിക്കാൻ സൗദി രാജ കുടുംബാംഗം തായ്‌ലാന്റിലെത്തി. എന്നാൽ ഇദ്ദേഹത്തെ ചിലർ തട്ടിക്കൊണ്ടു പൊയി കൊന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തായ്‌ലൻഡിൽ സൗദി എംബസിയിലെ മൂന്ന് ജീവനക്കാരും വെടിയേറ്റ് മരിച്ചു. ഇതിനെ തുടർന്ന് തായ്‌ലാൻഡ് പൗരന്മാർക്ക് സൗദി തൊഴിൽ വിസകൾ അനുവദിക്കുന്നതും നിർത്തി വെച്ചു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മുറിഞ്ഞത്.

Advertising
Advertising

കഴിഞ്ഞ 30 വർഷത്തിനിടെ പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ നിരവധി നയതന്ത്ര ചർച്ചകൾ നടത്തി. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 22ന് തായ് പ്രധാനമന്ത്രി സൗദിയിലെത്തി നടത്തിയ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനമായത്. ഇരു രാജ്യങ്ങളും അംബാസഡർമാരെ നിയമിക്കുവാനും തീരുമാനിച്ചു. തുടർന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് ജിദ്ദയിൽനിന്ന് തായ്‌ലാന്റിലേക്കുള്ള ആദ്യ സർവ്വീസും നടത്തി. മെയ് ആദ്യത്തിൽ തായ് എയർവെയ്സിന്റെ സൗദി സർവീസുകൾക്കും തുടക്കമാകും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News