അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം

ഹൈവേകളിൽ റോഡിന്റെ വശത്ത് നാല് നിറമുള്ള ഫ്ലാഷ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Update: 2023-05-15 19:15 GMT

അബൂദബിയിലെ ഹൈവേകളിൽ പുതിയ അപകട മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് ഫ്ലാഷ് ലൈറ്റുകൾ വഴി മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.

ഹൈവേകളിൽ റോഡിന്റെ വശത്ത് ഇത്തരത്തിൽ നാല് നിറമുള്ള ഫ്ലാഷ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് എന്താണെന്ന അന്വേഷണത്തിലായിരുന്നു ഇതുവരെ പലരും. മുന്നോട്ടുള്ള വഴിയിലെ വാഹനാപകടം, മോശം കാലാവസ്ഥ എന്നിവ സംബന്ധിച്ച് മുന്നറിയിപ്പായാണ് ഈ ഫ്ലാഷ് ലൈറ്റുകൾ തെളിയുക.

വാഹനാപകടം നടന്നിട്ടുണ്ടെങ്കിൽ ചുവപ്പ് നീല ഫ്ലാഷുകൾ മിന്നിക്കൊണ്ടിരിക്കും. പൊടിക്കാറ്റ്, മഴ, മൂടൽമഞ്ഞ് തുടങ്ങിയ സാഹചര്യങ്ങൾ മഞ്ഞ ഫ്ളാഷാണ് മിന്നുക. ഇതിനനുസരിച്ച് ഡ്രൈവർമാർ വാഹനം ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകണം.

Advertising
Advertising

സൗരോർജവും, ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ 200 മീറ്റർ അകലെ നിന്നും കാണാൻ കഴിയുന്ന വിധമാണ് ഫ്ലാഷ് ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് അബൂദബി പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News