ലോകകപ്പ് ഫ്ലൈ ദുബൈക്ക് നേട്ടമായി; ദോഹയിലെത്തിയത് 1.3 ലക്ഷം പേർ

ലോകകപ്പ് വേളയിൽ ഫ്ലൈ ദുബൈ നിത്യവും ദോഹയിലേക്ക് ഏർപ്പെടുത്തിയത് 30 സർവീസുകളാണ്.

Update: 2022-12-22 19:09 GMT

ദുബൈ: ഖത്തറിലേക്ക് ലോകകപ്പ് കാണാൻ ഫ്ലൈ ദുബൈ മുഖേന യാത്ര ചെയ്തത് ഒരു ലക്ഷത്തി മുപ്പതിനായിരം ഫുട്ബോൾ ആരാധകർ. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 1290 വിമാന സർവീസുകളാണ് ഫ്ലൈ ദുബൈ നടത്തിയത്.

ലോകകപ്പ് വേളയിൽ ഫ്ലൈ ദുബൈ നിത്യവും ദോഹയിലേക്ക് ഏർപ്പെടുത്തിയത് 30 സർവീസുകളാണ്. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ്ഇടവിട്ട് ഷട്ടിൽ സർവീസുകളും നടത്തി. കളിയുടെ ദിവസം പോയി അന്ന് തന്നെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ഷട്ടിൽ സർവീസുകൾ. 171 രാജ്യങ്ങളിലെ യാത്രക്കാർ ദോഹയിലെത്താൻ ഷട്ടിൽ സർവീസിനെ ആശ്രയിച്ചു.

Advertising
Advertising

ഇന്ത്യ, യു.കെ, യു.എ.ഇ, ഫ്രാൻസ്, അർജന്‍റീന, യു.എസ്, മൊറോക്കോ, ജോർഡൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കാണികളായിരുന്നു കൂടുതലും. ഷട്ടിൽ വിമാനങ്ങളിൽ 60 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. 50 ശതമാനം യാത്രക്കാരും യു.എ.ഇയിലെ താമസക്കാരും ബാക്കിയുള്ളവർ വിദേശത്തുനിന്നെത്തിയ സന്ദർശകരുമായിരുന്നു.

ഖത്തറിലെ ഹയ്യാ സംവിധാനവുമായി ചേർന്നായിരുന്നു സർവീസ് എന്നതിനാൽ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായില്ല. നിരവധി പേർ ഒന്നിലധികം തവണ യാത്ര ചെയ്തു. നാല് തവണ വരെ യാത്ര ചെയ്തവരുണ്ട്. ഖത്തർ എയർവേസ് മാറ്റിനിർത്തിയാൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സർവീസ് നടത്തിയത് ഫ്ലൈ ദുബൈയാണ്. ആദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു ദിവസം ഇത്രയേറെ സർവീസുകൾ നടക്കുന്നതും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News